ഭീകരഗ്രൂപ്പുമായി അഫ്ഗാൻ സർക്കാർ കരാറിലെത്തി
Thursday, May 19, 2016 12:15 PM IST
കാബൂൾ: യുഎസിന്റെ ഭീകരപ്പട്ടികയിലുള്ള ഗുൽബുദ്ദീൻ ഹെക്മാത്യർ നേതൃത്വം നൽകുന്ന ഹെസ്ബ് ഇ ഇസ്ലാമി ഭീകരഗ്രൂപ്പുമായി അഫ്ഗാൻ ഭരണകൂടം കരടു കരാർ ഒപ്പിട്ടു. 1990കളിലെ അഫ്ഗാൻ ആഭ്യന്തരയുദ്ധകാലത്ത് ഏറെ മനുഷ്യാവാകാശ ധ്വംസനങ്ങൾ നടത്തിയതായി ഹെക്മത്യാർക്ക് എതിരേ ആരോപണമുണ്ട്. കുറെക്കാലം അഫ്ഗാൻ പ്രധാനമന്ത്രിപദവും ഹെക്മത്യാർ വഹിച്ചിട്ടുണ്ട്.

താത്കാലിക കരാറിലാണ് ഒപ്പിട്ടതെന്നും വിശദാംശങ്ങൾ ഇനിയും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അഫ്ഗാൻ വക്‌താവ് പറഞ്ഞു. നിലവിലുള്ള ധാരണ പ്രകാരം ഹെക്മത്യാറുടെ ഗ്രൂപ്പിലുള്ളവർക്ക് സർക്കാർ പൊതുമാപ്പു പ്രഖ്യാപിക്കും. ജയിലിലുള്ളവരെ വിട്ടയയ്ക്കും.


ഇതേസമയം താലിബാനുമായി സമാധാനക്കരാറുണ്ടാക്കാനുള്ള സർക്കാരിന്റെ നീക്കം എങ്ങുമെത്തിയില്ല. യുഎസ്, പാക്കിസ്‌ഥാൻ, ചൈന, അഫ്ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പാക്കിസ്‌ഥാനിൽ നടത്തിയ ചർച്ചയിൽ സഹകരിക്കാൻ താലിബാൻ വിസമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.