ജമാഅത്ത് നേതാവിന്റെ വധശിക്ഷ ശരിവച്ചു
Thursday, May 5, 2016 11:52 AM IST
ധാക്ക: യുദ്ധക്കുറ്റത്തിന്റെ പേരിൽ ജമാഅത്ത് നേതാവ് മോത്തിയുർ റഹ്്മാൻ നിസാമിക്ക് നൽകിയ വധശിക്ഷ ബംഗ്ളാദേശ് സുപ്രീംകോടതി ശരിവച്ചു. പ്രസിഡന്റിനു ദയാഹർജി സമർപ്പിക്കാൻ നിസാമിക്ക് അവസരമുണ്ട്. അതുകൂടി നിരസിച്ചാൽ വധശിക്ഷ നടപ്പാക്കും.

1971ലെ ബംഗ്ളാദേശ് വിമോചനയുദ്ധകാലത്ത് പാക് സൈന്യവുമായി ചേർന്നു കൊലപാതകം, ബലാത്കാരം തുടങ്ങിയ കുറ്റങ്ങൾ ചെയ്തെന്നാണ് 72കാരനായ നിസാമിക്ക് എതിരേയുള്ള കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.