അഴിമതിക്കേസില്‍ ഇറാന്‍ കോടീശ്വരനു വധശിക്ഷ
Monday, March 7, 2016 12:00 AM IST
ടെഹ്റാന്‍: മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ കാലത്തു നടന്ന എണ്ണക്കച്ചവടത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോടീശ്വരനായ ബബാക്ക് സന്‍ജാനിയെയും രണ്ടു കൂട്ടാളികളെയും ഇറാന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

നെജാദ് സര്‍ക്കാരിന്റെ പേരില്‍ നടത്തിയ എണ്ണവില്‍പ്പനയിലൂടെ വന്‍തുക പ്രതികള്‍ വെട്ടിച്ചെടുത്തെന്നാണ് ആരോപണം. സന്‍ജാനി 200കോടി ഡോളര്‍ രാജ്യത്തിനു നല്‍കാനുണ്െടന്നാണു റിപ്പോര്‍ട്ട്.


കോടീശ്വരനായ സന്‍ജാനിയുടെ സ്വത്തിന്റെ മൂല്യം 1400 ഡോളര്‍ വരുമെന്നാണു കണക്കാക്കുന്നത്. പ്രസിഡന്റ് ഹസന്‍ റൂഹാനി അധികാരത്തിലെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എണ്ണവില്പനയിലെ അഴിമതി തെളിഞ്ഞത്.

വന്‍ അഴിമതിക്കേസുകളില്‍ മരണശിക്ഷ ഇറാനില്‍ പതിവാണ്. 2014ല്‍ കോടീശ്വരനായ ബിസിനസുകാരന്‍ മഹഫരിദ് അമിര്‍ ഖസ്റാവിയെ വധശിക്ഷയ്ക്കു വിധേയനാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.