തായ്വാനില്‍ ഭൂകമ്പം; 14 പേര്‍ മരിച്ചു
തായ്വാനില്‍ ഭൂകമ്പം; 14 പേര്‍ മരിച്ചു
Sunday, February 7, 2016 12:10 AM IST
തായ്നന്‍: വന്‍ ഭൂമികുലുക്കത്തില്‍ തായ്വാന്‍ നടുങ്ങിവിറച്ചു. 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 500 പേ ര്‍ക്കു പരിക്കേറ്റു. തായ്വാനിലെ പ്രമുഖ നഗരമായ തായ്നനില്‍ റിക്റ്റര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തി ല്‍ 17 നില കെട്ടിടമായ വെയ് കുവാ ന്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ളക്സ് നി ലംപൊത്തി. 256 പേര്‍ ഇവിടെ താമ സമുണ്ടായിരുന്നു. 30പേര്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായാണു കരുതപ്പെടുന്നത്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെടുന്നു. എല്ലാ സഹായവും പ്രസിഡ ന്റ് മായിംഗ് ജിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. തായ്നനില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറ ഞ്ഞു. 200 പേരെ ഇതിനോടകം ര ക്ഷപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്.

800 സൈനികരും 16 ഹെലികോ പ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ചുറ്റിക കൊണ്ടു വാതില്‍ തകര്‍ത്തും മറ്റു മാണു പലരും നിലംപൊത്തിയ കെട്ടിടങ്ങളില്‍നിന്നു പുറത്തിറങ്ങിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുവേ നാശനഷ്ടങ്ങള്‍ വ്യാപകമല്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്.


ചൈനീസ് പുതുവര്‍ഷ അവധിക്കു തൊട്ടുമുമ്പ് റോഡ് ഗതാഗതം തടസപ്പെട്ടതും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും തിരിച്ചടിയായെന്നാണു വിലയിരുത്തല്‍. ഇപ്പോഴത്തെ അവസ്ഥയില്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെങ്കിലും ബെയ്ജിംഗ് സഹായം വാഗ്ദാനം ചെയ്തിട്ടു ണ്െടന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1999ല്‍ തായ്വാനില്‍ ഭൂമികുലുക്കമുണ്ടായി 2,300 പേര്‍ മരിച്ചിരുന്നു. അന്നും ചൈന സഹായവാഗ്ദാനം ചെയ്തെങ്കിലും തായ്വാന്‍ സ്വീകരിച്ചില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടിയാണു ചൈന ഇതു ചെയ്യുന്നതെന്നു തായ്വാന്‍ ആരോപിച്ചതു വിവാദമുയര്‍ത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.