സിറിയയില്‍ റഷ്യന്‍ ബോംബിംഗ്: 44 മരണം
സിറിയയില്‍ റഷ്യന്‍ ബോംബിംഗ്: 44 മരണം
Monday, November 30, 2015 11:25 PM IST
ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് നഗരത്തില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 44 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നുസ്ര ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വിമതര്‍ നിയന്ത്രിക്കുന്ന നഗരത്തിലാണു റഷ്യന്‍ ബോംബിംഗ് ഉണ്ടായത്. മാര്‍ക്കറ്റ് ഉള്‍പ്പെടെ ജനനിബിഡമായ പ്രദേശത്താണു ഞായറാഴ്ച ആക്രമണം നടന്നതെന്നു പ്രാദേശീയ വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അറുപതു പേര്‍ക്കു ഗുരുതമായി പരിക്കേറ്റിട്ടുണ്െടന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും ഡയറക്ടര്‍ ഓഫ് ഒബ്സര്‍വേറ്ററി റഹിം അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. എന്നാല്‍, വ്യോമാക്രമണത്തെക്കുറിച്ചു റഷ്യ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, ഇസ്ലാമിക് സ്റേറ്റിനെതിരേ പോരാടുന്ന മധ്യ കിഴക്കന്‍ ഏഷ്യയിലെ സഖ്യകക്ഷി സൈന്യത്തിലേക്ക് 1,200 സൈനികരെ ജര്‍മനി അയയ്ക്കും. പാരീസ് ആക്രമണശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു പുതിയ തീരുമാനമെന്നു പ്രതിരോധ സേനയിലെ ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു. ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ സൈനിക നീക്കം സാധ്യമാകൂ. നാസി കാലഘട്ടത്തെ സൂചിപ്പിക്കുന്നതുപോലെ ഇപ്പോള്‍ നടക്കുന്ന സൈനിക നീക്കത്തെ ജര്‍മന്‍ ജനത അനുകൂലിക്കുന്നില്ല.


ഐഎസിനെതിരേ പോരാട്ടം നടത്തുന്ന സഖ്യകക്ഷി സൈന്യത്തെ സഹായിക്കാന്‍ കപ്പലുകളും യുദ്ധവിമാനങ്ങളും ജര്‍മനി വിട്ടുനല്കിയിട്ടുണ്ട്. ഇതിലേക്കാണ് 1,200 സൈനികരെ വിന്യസിക്കുകയെന്നു സൈനിക മേധാവി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.