ബംഗ്ളാദേശ് ഷിയാ പള്ളിയിലെ ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
Saturday, November 28, 2015 11:37 PM IST
ധാക്ക: കിഴക്കന്‍ ബംഗ്ളാദേശിലെ ബോഗ്ര ജില്ലയില്‍ ഷിയാ പള്ളിക്കു നേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. വ്യാഴാഴ്ച രാത്രി നടന്ന വെടിവയ്പില്‍ പള്ളിയിലെ ഇമാം കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. രാത്രിപ്രാര്‍ഥനയ്ക്കിടെയാണ് മൂന്നു പേര്‍ പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത്. 70-കാരനായ ഇമാം മൊയസീന്‍ ഹൊസൈന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പള്ളിയുടെ ഗേറ്റുകള്‍ അകത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉത്തരവിട്ടു. കഴിഞ്ഞദിവസം തലസ്ഥാനമായ ധാക്കയില്‍ ഷിയാ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 80 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


ബംഗ്ളാദേശില്‍ ഐഎസ് ആക്രമണങ്ങള്‍ നടക്കുന്നത് ആദ്യ സംഭവമല്ല. കഴിഞ്ഞമാസം രണ്ടു വിദേശികള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.