ഭൂമിക്കും സൂര്യനും ചുറ്റും തലമുടി പോലെ തമോദ്രവ്യം
ഭൂമിക്കും സൂര്യനും ചുറ്റും തലമുടി പോലെ തമോദ്രവ്യം
Thursday, November 26, 2015 11:43 PM IST
ന്യൂയോര്‍ക്ക്: അതിനെ കണ്ടിട്ടില്ല. പക്ഷേ അത് ഉണ്ട്. അതിനെ സ്പര്‍ശിച്ചിട്ടില്ല. പക്ഷേ അത് എവിടെയാണെന്ന ധാരണയുണ്ട്. എത്രയുണ്െടന്നും അറിയാം.

പ്രപഞ്ചത്തിലെ തമോദ്രവ്യ (ഡാര്‍ക്ക് മാറ്റര്‍) ത്തിന്റെ കാര്യമാണിത്. ഇതുവരെ ആരും കണ്ടിട്ടില്ലെങ്കിലും പ്രപഞ്ചത്തിന്റെ ആകത്തുകയുടെ (ദ്രവ്യവും ഊര്‍ജവും കൂടി) 27 ശതമാനം വരും തമോദ്രവ്യം. തമോ ഊര്‍ജവും ഉണ്ട്. അത് പ്രപഞ്ചത്തിന്റെ 68 ശതമാനം വരും. ബാക്കി അഞ്ചു ശതമാനമാണു നമ്മള്‍ മനസിലാക്കുകയും അറിയുകയും ചെയ്യുന്ന ദ്രവ്യവും ഊര്‍ജവുമായി ഉള്ളൂ.

ഭൂമി പോലുള്ള ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലുംനിന്നു രോമം പോലെ തമോദ്രവ്യ തന്തുക്കള്‍ നീണ്ടു നില്‍ക്കുന്നു എന്നാണു പുതിയ കണ്െടത്തല്‍. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗാരി പ്രെസോ, അസ്ട്രോഫിസിക്കല്‍ ജോര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് ഈ നിഗമനം പരസ്യപ്പെടുത്തിയത്.


തലമുടി പോലെ വേരും അഗ്രവും ഉണ്ടാകും ഈ തമോദ്രവ്യതന്തുക്കള്‍ക്ക്. വേരിലാകും തമോദ്രവ്യത്തില്‍ ഏറെ ഭാഗവും.

ഭൂമിയില്‍നിന്നു 10 ലക്ഷം കിലോമീറ്റര്‍ അകലെയാകാം അത്തരം തന്തുക്കളുടെ വേര്. അതിന്റെ ഇരട്ടി അകലെയാകും അഗ്രം. സൂര്യനും സൌരയൂഥത്തിലെ ഗ്രഹങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമെല്ലാം ചുറ്റുമായി ഇതേപോലെ ധാരാളം തമോദ്രവ്യ തന്തുക്കള്‍ ഉണ്െടന്നാണു പ്രെസോ പറയുന്നത്.

ആല്‍ബര്‍ട്ട് ഐന്‍സ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തമാണ് തമോദ്രവ്യം ഉണ്െടന്നതിലേക്കു വഴി തുറന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.