ചൈനയ്ക്കെതിരേ മ്യാന്‍മര്‍
Saturday, October 10, 2015 11:41 PM IST
യാങ്കോണ്‍: വിമതരുമായി സമാധാന ഉടമ്പടി ഒപ്പുവയ്ക്കാനുള്ള മ്യാന്‍മറിന്റെ നീക്കത്തിനു ചൈന തുരങ്കം വയ്ക്കുന്നതായി ആരോപണം.

മ്യാന്‍മര്‍ പീസ് സെന്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിന്‍ സാ ഓ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നു ബെയ്ജിംഗ് പ്രതികരിച്ചു. പതിനഞ്ചു വംശീയ ഗ്രൂപ്പുകളെ സര്‍ക്കാര്‍ സമാധാന ചര്‍ച്ചയ്ക്കു ക്ഷണിച്ചെങ്കിലും എട്ടു ഗ്രൂപ്പുകാര്‍ മാത്രമാണു വന്നത്. ചൈനയില്‍നിന്നു സഹായം സ്വീകരിക്കുന്ന ഗ്രൂപ്പുകാരാണ് ചര്‍ച്ച ബഹിഷ്കരിച്ചത്.


മ്യാന്‍മറിനെ അസ്ഥിരപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നു പറയുമ്പോള്‍ തന്നെ മ്യാന്‍മര്‍-ചൈന അതിര്‍ത്തി മേഖലയിലുള്ള വംശീയ ഗ്രൂപ്പുകളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണു ചൈനയുടെ ശ്രമമെന്ന് മിന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.