ബോട്ടിലെ സ്ഫോടനം: മാലദ്വീപ് പ്രസിഡന്റിന്റെ സഹായികള്‍ അറസ്റില്‍
Thursday, October 8, 2015 12:18 AM IST
മാലെ: മാലദ്വീപ് പ്രസിഡന്റിന്റെ ബോട്ടില്‍ സ്ഫോടനം നടത്തി അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രസിഡന്റിന്റെ മൂന്നു സഹായികളെ അറസ്റു ചെയ്തു. രണ്ടു സൈനികരും ഒരു ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനുമാണു പിടിയിലായത്. സ്ഫോടനത്തില്‍ തനിക്കു ബന്ധമുണ്െടന്ന അഭ്യൂഹങ്ങള്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അധീബ് അബ്ദുള്‍ ഗഫൂര്‍ നിഷേധിച്ചു.

സൌദി അറേബ്യയില്‍ ഹജ്ജിനു പോയി തിരിച്ചുവരുമ്പോഴാണു പ്രസിഡന്റ് അബ്ദുള്ള യാമീനും പത്നിയും സഞ്ചരിച്ച ബോട്ടില്‍ സ്ഫോടനം ഉണ്ടായത്. യന്ത്രത്തകരാറാണു സ്ഫോടനത്തിനു കാരണമെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍, പ്രസിഡന്റിനെ അപായപ്പെടുത്താനാണു ശ്രമം നടന്നതെന്നു തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. യാമീന്‍ സ്ഫോടനത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മറ്റു ചിലര്‍ക്കും പരിക്കേറ്റു. പോലീസ് ബോട്ടിലാണു യാമീനും സംഘവും പിന്നീടു തലസ്ഥാനമായ മാലെയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.