ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 66 ലക്ഷം നഷ്ടപരിഹാരം
Monday, October 5, 2015 12:55 AM IST
ഷാര്‍ജ: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കാസര്‍ഗോഡ് കുമ്പള സ്വദേശിക്കു 66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ സിവില്‍ കോടതി ഉത്തരവിട്ടു. മുഹമ്മദ് സലിം എന്ന യുവാവിനു ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.

2011ല്‍ ഷാര്‍ജയിലായിരുന്നു അപകടം. മലയാളിയായ ഡ്രൈവര്‍ ചാലില്‍ അഹമ്മദ് ഓടിച്ച ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ വാഹനമായിരുന്നു അപകടത്തിനിടയാക്കിയത്. ഗതാഗതനിയമം ലംഘിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്നു പ്രോസിക്യൂഷന്‍ കണ്െടത്തി. സന്ദര്‍ശക വീസയില്‍ ജോലി അന്വേഷിച്ചെത്തിയതായിരുന്നു മുഹമ്മദ് സലിം

പരിക്കേറ്റ മുഹമ്മദ് സലിം കേസ് നടത്താന്‍ അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു ഷാര്‍ജ സിവില്‍ കോടതിയില്‍ പത്തുലക്ഷം ദിര്‍ഹം (രണ്ടു കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഖത്തര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു.


സലിമിന് ആശുപത്രിയിലും മറ്റും ഭീമമായ തുക ചെലവായെന്നും പത്തുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്െടന്നും സലീമിനുവേണ്ടി ഹാജരായ അഡ്വ. അലി ഇബ്രാഹിം അല്‍ ഹമ്മാദി വാദിച്ചു. എന്നാല്‍, മെഡിക്കല്‍ രേഖകള്‍ ഇന്ത്യയില്‍നിന്നു കെട്ടിച്ചമച്ചു കൊണ്ടുവന്നതാണെന്ന് എതിര്‍കക്ഷി വാദിച്ചെങ്കിലും കോടതി ഇതു പരിഗണിക്കാതെ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.