ഇന്ത്യയുമായി ചര്‍ച്ചയ്ക്കു പാക്കിസ്ഥാന്‍ തയാര്‍: ഷരീഫ്
ഇന്ത്യയുമായി ചര്‍ച്ചയ്ക്കു പാക്കിസ്ഥാന്‍ തയാര്‍: ഷരീഫ്
Monday, August 31, 2015 11:47 PM IST
ഇസ്ലാമാബാദ്: ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഫലപ്രദവും അര്‍ത്ഥപൂര്‍ണവുമായ ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ തയാറാണെന്നു പ്രധാനമന്ത്രി നവാസ് ഷരീഫ്. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സൂസന്‍ റൈസുമായുള്ള കൂടിക്കാഴ്ചയിലാണ് സമാധാന ചര്‍ച്ച തുടരാനുള്ള സന്നദ്ധത പാക്കിസ്ഥാന്‍ അറിയിച്ചത്.

ഇന്ത്യ-പാക് ബന്ധം വഷളായതു ചര്‍ച്ച ചെയ്യാനും ഷരീഫിന്റെ യുഎസ് സന്ദര്‍ശനത്തിന്റെ അജന്‍ഡ തീരുമാനിക്കുന്നതിനും എത്തിയതായിരുന്നു റൈസ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎസുമായി ചേര്‍ന്നു പോരാടുമെന്നു ചര്‍ച്ചയില്‍ പാക്കിസ്ഥാന്‍ ഉറപ്പുനല്കി. അടുത്തമാസമാണ് ഷരീഫ് യുഎസ് സന്ദര്‍ശിക്കുന്നത്.

ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന്


കറാച്ചി: പാക്കിസ്ഥാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യക്കു കനത്ത നഷ്ടമുണ്ടാകുമെന്നു പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് അസിഫ്. സിയാല്‍ക്കോട്ടിലെ അതിര്‍ത്തി ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പാക് മന്ത്രിയുടെ വീരവാദം.

രാജ്യത്തിന്റെ ഓരോ ഇഞ്ചും തങ്ങളുടെ സൈനികര്‍ കാത്തു പരിപാലിക്കുമെന്നും ഖ്വാജ അവകാശപ്പെട്ടു. പാക്കിസ്ഥാനെ യുദ്ധത്തിലേക്കു വലിച്ചിഴച്ചാല്‍ നൂറ്റാണ്ടുകളോളം ഉറക്കംകെടുത്തുന്ന തോല്‍വി ഇന്ത്യ ഏറ്റുവാങ്ങേണ്ടി വരും. പാക് മണ്ണില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.