അല്‍ ജസീറാ ടിവി ജേര്‍ണലിസ്റുകള്‍ക്ക് മൂന്നു വര്‍ഷം തടവ്
അല്‍ ജസീറാ ടിവി ജേര്‍ണലിസ്റുകള്‍ക്ക് മൂന്നു വര്‍ഷം തടവ്
Sunday, August 30, 2015 11:20 PM IST
കയ്റോ: അല്‍ ജസീറാ ഇംഗ്ളീഷ് ടിവി ചാനലിലെ മൂന്നു ജേര്‍ണലിസ്റുകളുടെ കേസ് പുനര്‍വിചാരണ ചെയ്ത ഈജിപ്ഷ്യന്‍ കോടതി മൂവര്‍ക്കും മൂന്നു വര്‍ഷംവീതം തടവുശിക്ഷ വിധിച്ചു.

കനേഡിയന്‍ പൌരത്വമുള്ള മുഹമ്മദ് ഫാമി, ഈജിപ്ഷ്യന്‍ സ്വദേശി ബാഹര്‍ മുഹമ്മദ്, ഓസ്ട്രേലിയന്‍ പൌരന്‍ പീറ്റര്‍ ഗ്രസ്തേ എന്നിവര്‍ക്ക് എതിരേയുള്ള കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. ഈജിപ്ഷ്യന്‍ ജുഡീഷറിയുടെ ചരിത്രത്തിലെ കറുത്തദിനമാണിതെന്ന് അല്‍ ജസീറാ ചാനല്‍ ഡയറക്ടര്‍ മുസ്തഫ സവാക്ക് ടിവിയില്‍ വായിച്ച പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ് രജിസ്ട്രേഷനില്ലാതെ മാരിയട്ട് ഹോട്ടലില്‍ തമ്പടിച്ചു പ്രവര്‍ത്തിച്ച മൂന്നു പേരും മാധ്യമ പ്രവര്‍ത്തകരല്ലെന്നും ലൈസന്‍സില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണു സംപ്രേഷണം നടത്തിയതെന്നും ജഡ്ജി ഹസന്‍ ഫരീദ് വിധിന്യായത്തില്‍ പറഞ്ഞു. ബാഹറിനു ആറുമാസം അധിക ശിക്ഷയും വിധിച്ചു. ഇദ്ദേഹത്തിന്റെ പക്കല്‍നിന്ന് അറസ്റു സമയത്ത് വെടിയുണ്ട കണ്െടടുത്തതിന്റെ പേരിലാണിത്.


ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള മുസ്്ലിം ബ്രദര്‍ഹുഡിനെ സഹായിക്കാന്‍ നുണ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്2013ലാണ് ഇവരെ അറസ്റു ചെയ്തത്. മൂവര്‍ക്കും ഏഴുവര്‍ഷം മുതല്‍ പത്തുവര്‍ഷംവരെ തടവുശിക്ഷ വിധിച്ചു ജയിലിലേക്കയച്ചു. കേസ് പുനര്‍വിചാരണ നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി പീറ്റര്‍ ഗ്രസ്തേയെ ഓസ്ട്രേലിയയിലേക്കു നാടുകടത്തി.പുനര്‍വിചാരണയില്‍ വെറുതേവിടുമെന്നു പ്രതീക്ഷിച്ചിരുന്നപ്പോഴാണ് തടവുശിക്ഷ നല്‍കിക്കൊണ്ടുള്ള വിധി വന്നത്. ഇതേത്തുടര്‍ന്നു ജാമ്യം റദ്ദാക്കി ബാഹറിനെയും ഫാമിയെയും വീണ്ടും അറസ്റുചെയ്തു.

ഈജിപ്റ്റും ഖത്തറും തമ്മിലുള്ള നയതന്ത്ര പിണക്കത്തിന്റെ ഇരകളാണ് അറസ്റിലായ മാധ്യമ പ്രവര്‍ത്തകരെന്ന് ആരോപണമുണ്ട്. ഖത്തറിലാണ് അല്‍ജസീറായുടെ ആസ്ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.