സിറിയന്‍ യുദ്ധവിമാനം തകര്‍ന്ന് 31 മരണം
സിറിയന്‍ യുദ്ധവിമാനം തകര്‍ന്ന് 31 മരണം
Tuesday, August 4, 2015 11:27 PM IST
ഡമാസ്കസ്: വ്യോമാക്രമണത്തിനിടെ സിറിയന്‍ യുദ്ധവിമാനം പച്ചക്കറി ചന്തയില്‍ തകര്‍ന്നുവീണുണ്ടായ ദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും 60 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ വിമത നിയന്ത്രണത്തിലുള്ള അരിഹാ പട്ടണത്തിലാണു ദുരന്തം. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരാണു ദുരന്തത്തിനിരയായവരില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചു.

അരിഹ പട്ടണത്തില്‍ ബോംബിട്ട വിമാനം വൈകാതെ ചന്തയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബോംബിംഗിലും വിമാനം വീണും മരിച്ചവരുടെ വെവ്വേറെ കണക്കുകള്‍ ലഭ്യമായിട്ടില്ല.


വിമാനം താഴ്ന്നു പറക്കുമ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായതാവും ദുരന്തത്തിനു വഴിവച്ചതെന്ന് ് ഒബ്സര്‍വേറ്ററി തലവന്‍ റാമി അബ്ദല്‍ റഹ്മാന്‍ പറഞ്ഞു. വിമാനം വെടിവച്ചു വീഴ്ത്തിയതല്ലെന്നു പറഞ്ഞ അദ്ദേഹം പൈലറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും വ്യക്തമാക്കി. വിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്ന് ചന്തയില്‍ ഉഗ്ര സ്ഫോടനമുണ്ടായി. വിമതരുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ സിറിയന്‍ സൈന്യം തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുന്നുണ്ട്. ജനുവരിയില്‍ ഇഡ്്ലിബില്‍ സൈനികവിമാനം തകര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയോട് കൂട്ടുചേര്‍ന്നിട്ടുള്ള വിമതര്‍ക്ക് ശക്തമായ സാന്നിധ്യമുള്ള സ്ഥലമാണ് ഇഡ്ലിബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.