മലേഷ്യന്‍ വിമാനം: തെരച്ചില്‍ ഊര്‍ജിതമാക്കുന്നു
മലേഷ്യന്‍ വിമാനം: തെരച്ചില്‍ ഊര്‍ജിതമാക്കുന്നു
Monday, August 3, 2015 11:39 PM IST
സെന്റ് ആന്ദ്രെ: മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്െടത്തിയ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ദ്വീപിന്റെ തീരക്കടലില്‍ തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ദ്വീപിനു സമീപമുള്ള മറ്റു രാജ്യങ്ങളോടും തെരച്ചിലില്‍ സഹകരിക്കാന്‍ മലേഷ്യന്‍ ഗതാഗതമന്ത്രി ലിയോവ് ടിയോംഗ് ലായ് അഭ്യര്‍ഥിച്ചു. ഫ്രാന്‍സിന്റെ അധീനതയിലുള്ള സ്ഥലമാണു റിയൂണിയന്‍ ദ്വീപ്.

കഴിഞ്ഞ ദിവസം കണ്െടത്തിയ ചിറകിന്റെ ഭാഗം(ഫ്ളാപ്പറോണ്‍) കാണാതായ വിമാനത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായി 16 മാസത്തിനുശേഷം ആദ്യമായാണ് വിമാനം തകര്‍ന്നുവീണതിന്റെ വ്യക്തമായ തെളിവുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്െടത്തുന്നത്. ഒരു സ്യൂട്ട്കേസും കണ്െടടുത്തിരുന്നു. വിമാനത്തിന്റെ ചിറകുഭാഗത്തിന്റെ വിദഗ്ധ പരിശോധന ബുധനാഴ്ച ആരംഭിക്കും. മലേഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ പരിശോധനയില്‍ പങ്കെടുക്കുമെന്ന് മന്ത്രി ടിയോംഗ്് ലായ് വ്യക്തമാക്കി. വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മൂന്നില്‍ രണ്ടുഭാഗം പേരും ചൈനക്കാരായിരുന്നു.


ഇതിനിടെ റിയൂണിയനിലെ സെന്റ് ഡെന്നീസ് പട്ടണത്തിലെ ബീച്ചില്‍ ഇന്നലെ കണ്െടത്തിയ അവശിഷ്ടം വിമാനത്തിന്റെ ഭാഗമല്ലെന്ന് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഇത് ഏതോ ഗോവണിയുടെ ഭാഗമാണെന്നാണു നിഗമനമെന്ന് മലേഷ്യന്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അസറുദ്ദീന്‍ പറഞ്ഞു. വിമാനത്തിന്റെ വാതില്‍ കണ്െടത്തിയെന്നായിരുന്നു നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു 239 യാത്രക്കാരുമായി പറന്ന വിമാനം പാതിവഴിയില്‍ കാണാതായത്. വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു പിന്നാലെ വിമാനത്തിലെ ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്തതായി അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.