ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് സാരഥി അറസ്റില്‍
ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് സാരഥി അറസ്റില്‍
Sunday, August 2, 2015 11:36 PM IST
ടോക്കിയോ: ഡിജിറ്റല്‍ കറന്‍സി എന്നവകാശപ്പെട്ടിരുന്ന ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടത്തിയിരുന്ന മൌണ്ട്ഗോക്സ് എന്ന കമ്പനിയുടെ മേധാവി അറസ്റില്‍. ഫ്രഞ്ചുകാരനായ മാര്‍ക്ക് കര്‍വേലസ് എന്ന മുപ്പതുകാരനാണ് അറസ്റിലായത്. മൌണ്ട്ഗോക്സ് കഴിഞ്ഞവര്‍ഷം പാപ്പരായിരുന്നു.

കമ്പനിയില്‍നിന്നു 39 കോടി ഡോളര്‍ മൂല്യമുള്ള പത്തുലക്ഷം ബിറ്റ്കോയിന്‍ കാണാതായതു സംബന്ധിച്ച കേസിലാണ് അറസ്റ്. ഇതു കാണാതായതാണു കമ്പനിയെ തകര്‍ത്തത്.

സാടോഷി നകാമോട്ടാ എന്ന ജപ്പാന്‍കാരന്‍ 2008-ല്‍ തയാറാക്കിയ ഒരു പേമെന്റ് സംവിധാനത്തിന്റെ സങ്കീര്‍ണമായ വികസനമാണ് ബിറ്റ്കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സിയില്‍ എത്തിയത്.

ഈ സംവിധാ നവുമായി ബന്ധിപ്പിച്ച കൈമാറ്റങ്ങള്‍ക്ക് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ആണ് ബിറ്റ്കോയിന്‍ ആയി മാറ്റുന്നത്. ഒരവസരത്തില്‍ ഒരു ബിറ്റ്കോയിന്റെ വില 1242 ഡോളര്‍വരെ ഉയര്‍ന്നിട്ട് പിന്നീട് 200 ഡോളറിനടുത്തേക്ക് താണു. ബിറ്റ്കോയിന്‍ സമാന്തര കറന്‍സിയായി സ്വീകരിച്ച കുറേ വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ കേന്ദ്രബാങ്കുകളൊന്നും ഇതിനെ അംഗീകരിച്ചില്ല. ഇപ്പോള്‍ ഇതുപയോഗിച്ചുള്ള ഇടപാടുകള്‍ കുറവായി.


വെബ് ഹോസ്റിംഗ് സര്‍വീസ് നടത്തിയിരുന്ന കര്‍വേലസ് ഒരു ഇടപാടുകാരന്‍ വഴിയാണ് ബിറ്റ്കോയിനെപ്പറ്റി അറിഞ്ഞത്. പിന്നീട് ഇയാള്‍ ഈ സങ്കീര്‍ണ ഡിജിറ്റല്‍ കറന്‍സിയുടെ നിയന്ത്രിതനായി മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.