21 ബസ് യാത്രക്കാരെ പാക് തീവ്രവാദികള്‍ വെടിവച്ചു കൊന്നു
Sunday, May 31, 2015 11:11 PM IST
കറാച്ചി: പാക്കിസ്ഥാനിലെ ബചൂലിസ്ഥാനില്‍ സൈനികവേഷത്തിലെത്തിയ തീവ്രവാദികള്‍ ബസ് തട്ടിക്കൊണ്ടുപോയി 21 യാത്രക്കാരെ വെടിവച്ചുകൊന്നു. തീവ്രവാദികളെ കണ്െടത്താന്‍ സൈ ന്യം മേഖലയില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മസ്താംഗ് ജില്ലയിലെ ക്വെറ്റയില്‍ നിന്ന് കറാച്ചിയിലേക്കു പോവുകയായിരുന്ന രണ്ട് ബസുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ജില്ലയിലെ ഖാഡ്കോചേ മേഖലയില്‍ തീവ്രവാദികള്‍ക്കായി നടത്തിയ തെരിച്ചലിനിടെ ആറ് യാത്രക്കാരെ കണ്െടത്തുകയായിരുന്നുവെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി അറിയിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ രഹസ്യാ ന്വേഷണ വിഭാഗത്തിനു പങ്കുണ്െടന്ന്അദ്ദേഹം ആരോപിച്ചു.

വാഹനത്തിലെത്തിയ 25 ഓളം വരുന്ന തീവ്രവാദികള്‍ രണ്ടു ബസുകളും തടഞ്ഞുനിര്‍ത്തുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കിയശേഷം 30 ഓളം പേരെ തട്ടിയെടുത്തു.


ഇതില്‍ അഞ്ചുപേരെ പിന്നീട് മോചിപ്പിച്ചു. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതോടെ യാണ് യാത്രക്കാരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. ഇതിനുശേഷം മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് തീവ്രവാദികള്‍ സ്ഥലം വിട്ടു.

ആക്രമണത്തിന്റെ ഉത്തരവാദി ത്വം ആരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ബലൂച് വിഘടനവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സൈന്യം സംശയിക്കുന്നു. ഏത് വംശത്തില്‍പ്പെട്ടവരാണെന്ന് തീവ്രവാദികള്‍ ചോദിച്ചുവെന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ മാധ്യമങ്ങളോടു പറഞ്ഞു. പഷ്തൂണ്‍ വംശജരെന്ന് കരുതുന്നവരെയാണ് കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.