സൌദിയില്‍ വീണ്ടും ഐഎസ് ആക്രമണം; നാലു മരണം
സൌദിയില്‍ വീണ്ടും ഐഎസ് ആക്രമണം; നാലു മരണം
Saturday, May 30, 2015 11:28 PM IST
അബുദാബി: കിഴക്കന്‍ സൌദി അറേബ്യയിലെ ദമാമിലെ ഷിയാ മോസ്കിന്റെ കാര്‍ പാര്‍ക്കിംഗ് മേഖലയില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

ഒരാഴ്ചയ്ക്കുള്ളില്‍ സൌദി അറേബ്യയിലുണ്ടാവുന്ന രണ്ടാമത്തെ ഐഎസ് ആക്രമണമാണിത്. അല്‍ ഖാത്തിഫ് സിറ്റിയിലെ ഷിയാ മോസ്കില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ദമാമിലെ ഷിയാ മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനാസമയത്താണ് വനിതയുടെ വേഷം ധരിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. സുരക്ഷാ ഭടന്മാര്‍ തടഞ്ഞപ്പോള്‍ ഇയാള്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്നാണു സൂചന. സ്ഫോടനത്തെത്തുടര്‍ന്നു നിരവധി കാറുകള്‍ക്കു തീപിടിച്ചു.


ആക്രമണവിവരം സൌദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തെ ആക്രമണതെത്തത്തുടര്‍ന്ന് ഷിയാ മോസ്കുകള്‍ക്ക് സൌദി അറേബ്യന്‍ അധികൃതര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

കാലിഫേറ്റിന്റെ ഭടനായ അബു ജന്‍ഡല്‍ അല്‍ ജസ്റാവിയാണ് സ്ഫോടനം നടത്തിയതെന്ന് ഫേസ്ബുക്കില്‍ നല്‍കിയ പ്രസ്താവനയില്‍ ഐഎസ് വ്യക്തമാക്കി. ഷിയാകള്‍ക്കെതിരേ പോരാടാന്‍ പ്രസ്താവനയില്‍ സുന്നികളെ ആഹ്വാനം ചെയ്തി ട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.