റോഹിങ്ക്യകളുടെ കൂട്ടക്കുഴിമാടം കണ്െടത്തിയെന്നു മലേഷ്യ
റോഹിങ്ക്യകളുടെ കൂട്ടക്കുഴിമാടം കണ്െടത്തിയെന്നു മലേഷ്യ
Monday, May 25, 2015 11:51 PM IST
ക്വാലാലമ്പൂര്‍: തായ്ലന്‍ഡ് അതിര്‍ത്തിയില്‍ റോഹിങ്ക്യ അഭയാര്‍ഥികളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്െടത്തിയെന്നു മലേഷ്യ അറിയിച്ചു. മനുഷ്യക്കടത്തുകാര്‍ ഇവരെ പാര്‍പ്പിച്ചിരുന്ന തടങ്കല്‍ ക്യാമ്പുകളും കണ്െടത്തിയെന്ന് മലേഷ്യന്‍ ആഭ്യന്തരമന്ത്രി അഹമ്മദ് സഹിദ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

മ്യാന്‍മറില്‍നിന്നുള്ള റോഹിങ്ക്യ അഭയാര്‍ഥികളുടെയും ബംഗ്ളാദേശില്‍നിന്നുള്ള അഭയാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളില്‍ കാണപ്പെട്ടതായി മലേഷ്യന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മലേഷ്യയുടെ വടക്കന്‍ മേഖലയില്‍ തായ് അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ ഇതുവരെ മുപ്പതിലധികം കുഴിമാടങ്ങള്‍ കണ്െടത്തിയെന്നു മന്ത്രി അറിയിച്ചു. ഒരു കുഴിമാടത്തില്‍മാത്രം നൂറ് അസ്ഥികൂടങ്ങള്‍ കണ്െടന്ന് ദ സ്റാര്‍ റിപ്പോര്‍ട്ടു ചെയ്തു.മനുഷ്യക്കടത്തുകാരുടെ ക്യാമ്പുകള്‍ രാജ്യത്തില്ലെന്നു നേരത്തെ മലേഷ്യ വ്യക്തമാക്കിയിരുന്നതാണ്.

എന്നാല്‍ മനുഷ്യക്കടത്തുകാര്‍ നടത്തുന്ന ഈ ക്യാമ്പുകള്‍ രാജ്യത്ത് നാലഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്െടന്നാണ് ഇപ്പോള്‍ മനസിലാവുന്നതെന്നു മന്ത്രി സഹിദ് പറഞ്ഞു. ഏതാനും മലേഷ്യക്കാരും മനുഷ്യക്കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ടാവാമെന്നും അദ്ദേഹം സമ്മതിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


തായ്ലന്‍ഡില്‍ ഈയിടെ ഒരു കൂട്ടക്കുഴിമാടത്തില്‍നിന്ന് 26 മൃതദേഹങ്ങള്‍ കണ്െടടുത്തിരുന്നു.മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലിംകളെയും ബംഗ്ളാദേശില്‍നിന്നുള്ള അഭയാര്‍ഥികളെയും കള്ളക്കടത്തുകാര്‍ ദക്ഷിണപൂര്‍വേഷ്യയിലേക്കു കൊണ്ടുവരുന്ന പ്രധാന റൂട്ട് വടക്കന്‍ മലേഷ്യയിലൂടെയാണ്. തായ്ലന്‍ഡിലൂടെയും അനേകം പേര്‍ മറ്റുരാജ്യങ്ങളിലേക്കു ചേക്കേറുന്നുണ്ട്.

പട്ടിണിയും രോഗവുംമൂലം കള്ളക്കടത്തുകാരുടെ ക്യാമ്പുകളില്‍ മരിക്കുന്നവരെ കൂട്ടക്കുഴിമാടങ്ങളില്‍ സംസ്കരിക്കുകയാണു പതിവ്. ഈ മാസം മാത്രം മൂവായിരത്തോളം അഭയാര്‍ഥികള്‍ ബോട്ടുകളില്‍ മലേഷ്യയിലും ഇന്തോനേഷ്യയിലുമെത്തി. കടലില്‍ കുടുങ്ങിയ ബോട്ടുകളിലെ നിരാലംബരായ അഭയാര്‍ഥികളെ രക്ഷിക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ഉത്തരവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.