ഇറാക്കില്‍ യുഎസ് ഭടനെ വധിച്ച ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 38 വര്‍ഷം തടവ്
ഇറാക്കില്‍ യുഎസ് ഭടനെ വധിച്ച ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 38 വര്‍ഷം തടവ്
Saturday, May 23, 2015 11:51 PM IST
ലണ്ടന്‍: ബാഗ്ദാദില്‍ 2007ല്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ അമേരിക്കന്‍ ഭടനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇന്ത്യന്‍ വംശജനുമായ ബ്രിട്ടീഷ് ടാക്സി ഡ്രൈവറെ കോടതി 38 വര്‍ഷം തടവിനു ശിക്ഷിച്ചു.

വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വെംബ്ളിയില്‍നിന്നുള്ള അനിസ് അബിദ് സര്‍ദാറാണ് പ്രതി. ഇയാള്‍ നിര്‍മിച്ച നാടന്‍ ബോംബ് പൊട്ടി യുഎസ് സര്‍ജന്റ് റാന്‍ഡി ജോണ്‍സ് കൊല്ലപ്പെട്ടു. ബാഗ്ദാദില്‍ 2007ല്‍ പട്രോളിംഗിനു പോയ വാഹനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നാണ് റാന്‍ഡി മരിച്ചത്. നാലു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

എഫ്ബിഐ നടത്തിയ അന്വേഷണത്തില്‍ പ്രതി സര്‍ദാറിന്റെ കൈവിരല്‍പ്പാടുകള്‍ പതിഞ്ഞ മറ്റൊരു ബോംബ് കണ്െടത്തി. റാന്‍ഡിയുടെ മരണത്തിനിടയാക്കിയ ബോംബിന്റെ മാതൃകയിലുള്ളതായിരുന്നത്. ബ്രിട്ടനിലുള്ള സര്‍ദാറിനെ കഴിഞ്ഞവര്‍ഷമാണ് യുഎസ് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റു ചെയ്തത്. ഇറാക്കിലെ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ ബ്രിട്ടീഷ് പൌരനാണ് സര്‍ദാര്‍.


സുന്നി വംശജരെ ഷിയാകളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കാനാണ് താന്‍ ബോംബു നിര്‍മിച്ചു നല്‍കിയതെന്ന് പ്രതി കോടതിയില്‍ വാദിച്ചു. എന്നാല്‍ അമേരിക്കന്‍ സൈനികരെയും പ്രതി ലക്ഷ്യമിട്ടിരുന്നുവെന്നു വ്യക്തമാണെന്ന് ജഡ്ജി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.