യുഎസില്‍ രണ്ടു പേര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു
Tuesday, May 5, 2015 10:39 PM IST
ഡാള്ളസ്: അമേരിക്കിയിലെ ഡാള്ളസില്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ മത്സരം നട ക്കുന്ന കണ്‍വന്‍ഷന്‍ സെന്ററിനു സമീപം വെടിവയ്പു നടത്തിയ ര ണ്ടുപേരെ പോലീസ് വധിച്ചു. അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാര്‍ലാന്‍ഡിലെ കര്‍ടിസ് കോണ്‍ഫറന്‍സ് സെന്ററില്‍ ഇസ്ളാം വിരുദ്ധസംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. വിവാദ ബ്ളോഗര്‍ പമേല ഗെല്ലറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 200 ഓളംപേര്‍ പ്രദര്‍ശനവും മത്സരവും കാണാന്‍ എത്തിയിരുന്നു.

പരിപാടി അവസാനിക്കുന്ന സമയത്ത് കോണ്‍ഫറന്‍സ് സെന്ററിനു മുന്നിലേക്ക് കാറോടിച്ചുവന്ന രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ അക്രമികള്‍ കൊല്ലപ്പെട്ടു. കോണ്‍ഫറന്‍സ് സെന്ററിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഇതിനകം പോലീസ് ഒഴിപ്പിച്ചിരുന്നു. വെടിവയ്പിന് കാര്‍ട്ടൂണ്‍ മത്സരവുമായി ബന്ധമുണ്േടാ എന്ന കാര്യം ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.


അരിസോണ സ്വദേശിയായ എല്‍ടണ്‍ സിംപ്സണ്‍ എന്നയാളാണ് അക്രമികളിലൊരാളെന്നു സൂചന യുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തേ ഇയാള്‍ അന്വേഷണം നേരിട്ടിരുന്നു. ഫീനിക്സിലെ ഇയാളുടെ താമസസ്ഥലത്ത് എഫ്ബിഐ സംഘം പരിശോധന നട ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.