തെളിവു വേണമെന്ന് ഇന്തോനേഷ്യ
Tuesday, April 28, 2015 11:32 PM IST
ജക്കാര്‍ത്ത: മയക്കുമരുന്നു കേസില്‍ ഇന്തോനേഷ്യന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച രണ്ട് ഓസ്ട്രേലിയക്കാരുടെ ശിക്ഷ മാറ്റിവയ്പിക്കാന്‍ പുതിയ നീക്കം. വിചാരണക്കോടതി ജഡ്ജി കൈക്കൂലി ചോദിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ് ഓസ്ട്രേലിയന്‍ വിദേശമന്ത്രി ജൂലി ബിഷപ്പ് പറഞ്ഞു. തെളിവു ഹാജരാക്കിയാല്‍ അന്വേഷണമാവാമെന്ന് ജക്കാര്‍ത്ത ഭരണകൂടം പറഞ്ഞു.


പത്തുവര്‍ഷംമുമ്പ് കേസ് ആരംഭിച്ചപ്പോള്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തെന്നും അധികൃതര്‍ ചോദിച്ചു. ബാലി ദ്വീപില്‍ 2005ല്‍ അറസ്റിലായ ഒമ്പതംഗ മയക്കുമരുന്നു സംഘത്തിന്റെ നേതാക്കളായ ഓസ്ട്രേലിയക്കാരായ ആന്‍ഡ്രൂ ചാന്‍, മ്യൂരന്‍ സുകുമാരന്‍ എന്നിവരുടെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ഇന്തോനേഷ്യ മുന്നോട്ടുപോകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.