ബാംഗളൂര്‍ ക്ളബ്ബിലെ കടക്കാരുടെ പട്ടികയില്‍ ചര്‍ച്ചിലും
ബാംഗളൂര്‍ ക്ളബ്ബിലെ കടക്കാരുടെ പട്ടികയില്‍ ചര്‍ച്ചിലും
Wednesday, April 1, 2015 11:00 PM IST
ലണ്ടന്‍: മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി അന്തരിച്ച വിന്‍സ്റണ്‍ ചര്‍ച്ചില്‍ ഇപ്പോഴും ബംഗളൂരുവിലെ പ്രസിദ്ധമായ ബാംഗളൂര്‍ ക്ളബ്ബിന്റെ കടക്കാരന്‍. പഴയ കണക്കുപുസ്കത്തില്‍ രേഖപ്പെടുത്തിയതനുസരിച്ച് ചര്‍ച്ചില്‍ 13 രൂപയാണ് ക്ളബ്ബിന് നല്‍കാനുള്ളത്. 1899 കാലത്തെ ക്ളബ്ബിലെ ലെഡ്ജര്‍ ബുക്കില്‍ പണംനല്‍കാനുള്ള 17 പേരുടെ വിവരങ്ങളാണുള്ളത്.

അതിലൊന്ന് ലഫ്.ഡബ്ളിയു എല്‍എസ് ചര്‍ച്ചില്‍ എന്നാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികജീവിതത്തിന്റെ തുടക്കത്തില്‍, കൌമാരക്കാരനായ ചര്‍ച്ചില്‍ ബാംഗളൂരിലെത്തിയിരുന്നു. 1868 മുതല്‍ മൂന്നുവര്‍ഷമാണ് ചര്‍ച്ചില്‍ ഇന്ത്യയിലുണ്ടായിരുന്ന ത്.


ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ യുദ്ധമേഖലകളിലായിരുന്നു ചര്‍ച്ചില്‍ സേവനമനുഷ്ഠിച്ചിരുന്നത്. 1868 ല്‍ ബ്രട്ടീഷ് സൈനിക ഓഫീസര്‍മാരാണ് ബാംഗളൂര്‍ ക്ളബ്ബ് സ്ഥാപിച്ചത്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മുന്തിയ ക്ളബ്ബുകളിലൊന്നാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.