മോദിയും ഒബാമയും ഉള്‍പ്പെടെ ലോകനേതാക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
Tuesday, March 31, 2015 11:47 PM IST
ലണ്ടന്‍:കഴിഞ്ഞ നവംബറില്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലെ ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് 30 ലോകനേതാക്കളുടെ പാസ് പോര്‍ട്ട്, വീസ തുടങ്ങിയവ സംബ ന്ധിച്ച വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.

ഈ വിവരങ്ങള്‍ ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ജീവനക്കാരന്‍ അബദ്ധത്തില്‍ ഏഷ്യന്‍ കപ്പ് ഫുട്ബോ ള്‍ ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്ക് ഇ-മെയിലായി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പേര്, ജനന ത്തീയതി, ദേശീയത, പാസ്പോര്‍ട്ട് നമ്പര്‍, വീസാ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണു ചോര്‍ന്നത്.


മാനുഷികമായ പിഴവാണു സംഭവത്തിനു കാരണമെന്നും ഇതേക്കുറിച്ച് നേതാക്കളെ അറിയിച്ചില്ലെന്നും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വ്യക്തമാക്കി.മോദിക്കു പുറമേ യുഎസ് പ്രസിഡന്റ് ഒബാമ, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ചിന്‍പിംഗ്, ജാപ്പനീസ് പ്രധാനമന്ത്രി ആബെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍ തുടങ്ങിയവരുടെ വ്യക്തിഗത വിവരങ്ങളാണു ചോര്‍ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.