തിക്രിതിലെ പോരാട്ടത്തില്‍നിന്ന് ഇറാനെ ഒഴിവാക്കി
Saturday, March 28, 2015 11:13 PM IST
ബാഗ്ദാദ്: സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്രിത് ഇസ്ളാമിക് സ്റേറ്റ് (ഐഎസ്) ഭടന്മാരില്‍നിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍നിന്ന് ഇറാന്റെ കീഴിലുള്ള ഷിയ ഗ്രൂപ്പുകളെ ഒഴിവാക്കി. ഇറാനിയന്‍ ഖുദ്സ് സേനാ മേധാവിയായ ജനറല്‍ കാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഷിയാ വിഭാഗം തിക്രിത് നഗരപ്രാന്തത്തില്‍നിന്ന് പിന്മാറി.

തിക്രിത് തിരിച്ചുപിടിക്കാന്‍ ഇറാക്കി സേനയ്ക്ക് അമേരിക്ക സഹായം നല്‍കുന്നതിനുള്ള ഉപാധിയായിരുന്നു ഇറാന്‍ പക്ഷക്കാരെ ഒഴിവാക്കല്‍. തിക്രിതില്‍ ബുധനാഴ്ച അമേരിക്ക വ്യോമാക്രമണം ആരംഭിച്ചതു ഷിയാ സേനകളുടെ പിന്മാറ്റത്തിനു ശേഷമാണ്.

ഷിയ പടകളും ഇറാക്കി സേനയും ചേര്‍ന്ന് രണ്ടാഴ്ച നീണ്ട പോരാട്ടത്തിനു ശേഷമാണ് ഐഎസ് പടയെ ദുര്‍ബലമാക്കിയത്. ഇപ്പോള്‍ തിക്രിത് നഗരത്തിലേക്ക് അവര്‍ ഒതുങ്ങേണ്ടിവന്നു. അവരെ നഗരത്തില്‍ പ്രവേശിച്ചു കരയുദ്ധത്തിലൂടെ കീഴ്പ്പെടുത്താമെന്നായിരുന്നു ഇറാന്റെ നിലപാട്. ഇറാക്കാകട്ടെ അമേരിക്കയുടെ ബോംബിംഗാണ് നല്ലതെന്ന നിലപാടെടുത്തു. നഗരപാതകളിലും കെട്ടിടങ്ങളിലുമെല്ലാം ഐഎസ് കുഴിബോംബുകളും സ്ഫോടകവസ്തുക്കളും ഒളിപ്പിച്ചിട്ടുണ്െടന്ന ഭീതിയിലാണിത്. ബോംബിംഗ് നഗരത്തിലെ ജനങ്ങളുടെ എതിര്‍പ്പിനേ ഇടയാക്കൂ എന്നാണ് ഇറാന്‍കാരും ഷിയാകളും പറഞ്ഞത്. പക്ഷേ ഒടുവില്‍ ഷിയാകളെയും ഇറാന്‍കാരെയും ഒഴിവാക്കിയായി അന്തിമപോരാട്ടം.


യെമനില്‍ സൌദി അറേബ്യയും പശ്ചിമേഷ്യയിലെ മറ്റു സുന്നി രാജ്യങ്ങളും ചേര്‍ന്ന് ആക്രമണമാരംഭിച്ചത് തിക്രിതില്‍ ഇറാന്‍ പിന്മാറിയശേഷമാണെന്നതു ശ്രദ്ധേയമാണ്. യെമനില്‍ സൌദികള്‍ ആക്രമിക്കുന്ന ഷിയാ വിഭാഗക്കാരായ ഹൌതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.