യെമനില്‍ സൌദി അറേബ്യയുടെ ആക്രമണം ശക്തം
യെമനില്‍ സൌദി അറേബ്യയുടെ ആക്രമണം ശക്തം
Saturday, March 28, 2015 11:10 PM IST
സനാ: യെമനില്‍ ഹൌതി ഷിയകള്‍ക്കെതിരേ സൌദി അറേബ്യ ആക്രമണം ശക്തമാക്കി. ആക്രമണത്തില്‍ ഇതുവരെ 39 പൌരന്‍മാര്‍ കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്. ഇതില്‍ പന്ത്രണ്ടുപേര്‍ യെമന്‍ തലസ്ഥാനമായ സനായിലെ വടക്കന്‍ മേഖലയിലാണു കൊല്ലപ്പെട്ടത്. സനായിലെ അല്‍ -സമാ സൈനിക ആസ്ഥാനത്തും ഹൌതികള്‍ പിടിച്ചടക്കിയ തെക്കന്‍ സനായിലെ പ്രസിഡന്റിന്റെ വസതിക്കുനേരെയും ശക്തമായ വ്യോമാക്രമണം നടന്നതായാണു റിപ്പോര്‍ട്ടുകള്‍. യെമന്റെ വിവിധ ഭാഗങ്ങളില്‍ സൌദി വ്യോമാക്രമണം ശക്തമായതായാണു റിപ്പോര്‍ട്ടുകള്‍.


പുറത്താക്കപ്പെട്ട യെമന്‍ പ്രസിഡന്റ് അബ്ദു റഹ്മാന്‍ ഹാദിയെ തിരികെ ഭരണത്തില്‍ എത്തിക്കാന്‍ ഹൌതി ഷിയകള്‍ക്കെതിരേ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ പത്തുരാജ്യങ്ങളാണു രംഗത്തുവന്നിരിക്കുന്നത്. അസിഫത്തുല്‍ ഹസം എന്നുപേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്കു വ്യാഴാഴ്ചയാണു തുടക്കമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.