മുന്‍ ജര്‍മന്‍ എംപി ഇടാത്തിക്കു പിഴശിക്ഷ
മുന്‍ ജര്‍മന്‍ എംപി ഇടാത്തിക്കു പിഴശിക്ഷ
Tuesday, March 3, 2015 11:10 PM IST
ബര്‍ലിന്‍: പാര്‍ലമെന്റ് ഓഫീസിലെ ലാപ്ടോപ്പില്‍ കുട്ടികളുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍നിന്നു ഡൌണ്‍ലോഡു ചെയ്തെന്ന കേസില്‍ പാതിമലയാളിയായ മുന്‍ ജര്‍മന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി കുറ്റം സമ്മതിച്ചു. ഇതെത്തുടര്‍ന്ന് 5000 യൂറോ (5600ഡോളര്‍) പിഴ ചുമത്തി ലോവര്‍സാക്സണിയിലെ വെര്‍ഡന്‍ ഡിസ്ട്രിക്ട് കോടതി കേസ് അവസാനിപ്പിച്ചു. പിഴയായി കിട്ടുന്ന തുക കുട്ടികളുടെ സംരക്ഷണത്തിനുള്ള ഫെഡറേഷനു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ജര്‍മനിയിലെ ഹാനോവറില്‍ ജനിച്ച ഇടാത്തിയുടെ മാതാവ് ജര്‍മന്‍കാരിയും പിതാവ് മലയാളിയുമാണ്. താന്‍ തെറ്റു ചെയ്തെന്നും അതു മനസിലാക്കാന്‍ വൈകിയെന്നും ഇടാത്തി കോടതിയില്‍ ഏറ്റുപറഞ്ഞു.


സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച ഇടാത്തി ആംഗല മെര്‍ക്കല്‍ മന്ത്രിസഭയില്‍ ചേരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മനിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇടാത്തിക്കേസ് മെര്‍ക്കല്‍ മന്ത്രിസഭയിലെ കൃഷിമന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക്കിന്റെ കസേര തെറിപ്പിക്കുന്നതിലാണു കലാശിച്ചത്. ഇടാത്തിക്ക് എതിരേയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു മന്ത്രി ഫ്രെഡറിക്കിന് എതിരേയുള്ള ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.