നൈജീരിയയില്‍ ചാവേര്‍ വനിതയെ ജനക്കൂട്ടം അഗ്നിക്കിരയാക്കി
Monday, March 2, 2015 11:32 PM IST
ബൌച്ചി: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബൌച്ചി നഗരത്തിലെ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തിനെത്തിയ കൌമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ ജനക്കൂട്ടം പിടികൂടി മര്‍ദിച്ചു കൊലപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കി. കൌമാരപ്രായക്കാരിയായ മറ്റൊരു ചാവേറിനെ അറസ്റു ചെയ്തു.

സുരക്ഷാ പരിശോധനയ്ക്ക് പെണ്‍കുട്ടികള്‍ വിസമ്മതിച്ചതാണു സംശയം ഉണര്‍ത്തിയത്. ആദ്യത്തെ പെണ്‍കട്ടിയെ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി ബലമായി പരിശോധിച്ചപ്പോള്‍ ദേഹക്ക് രണ്ടു കുപ്പികള്‍ കെട്ടിവച്ചതായി കണ്െടത്തി. രോഷാകുലരായ ജനങ്ങള്‍ അവരെ തല്ലിക്കൊന്നശേഷം തീയില്‍ ദഹിപ്പിച്ചു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ചാവേറായിരുന്നോ എന്നു സംശയമുണ്െടന്നു പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് ഹരുണ പറഞ്ഞു. അടുത്തകാലത്ത് ബൊക്കോ ഹറാം ഭീകരര്‍ ചെറിയ പെണ്‍കുട്ടികളെ ചാവേറുകളായി വിട്ട് പലേടത്തും വന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കുട്ടികളെ മനുഷ്യബോംബുകളായി ഉപയോഗിക്കുന്ന തീവ്രവാദികളുടെ നടപടിയെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥന്‍ അപലപിച്ചു. ബൊക്കോ ഹറാമില്‍നിന്ന് അടുത്തകാലത്ത് പല പട്ടണങ്ങളും നൈജീരിയന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.