66 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയില്‍
Saturday, February 28, 2015 11:15 PM IST
കൊളംബോ: അതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന കു റ്റമാരോപിച്ച് 66 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാ വികസേന പിടികൂടി. തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു പിടിയിലായത്. 10 മത്സ്യബന്ധനബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. മുല്ലത്തീവിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നാണു കഴിഞ്ഞദിവസം ഇവര്‍ പിടിയിലായത്. തുറമുഖപട്ടണമായ ട്രിങ്കോമാലിയിലെ പോലീസിന് ഇവരെ കൈമാറും. ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ സമുദ്രാതിര്‍ത്തിയില്‍ കടന്നുകയറ്റങ്ങള്‍ വ്യാപകമാകുന്നുവെന്ന പ രാതി നിലനില്‍ക്കെയാണ് ഇന്നലെ 66 പേര്‍ പിടിയിലായത്.


അതിനിടെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍നിന്നാണ് മത്സ്യ ത്തൊഴിലാളികളെ ലങ്കന്‍ സേന കസ്റഡിയിലെടുത്തതെന്ന വാദവുമായി തമിഴ്നാട്ടിലെ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) രംഗത്തെത്തി. കസ്റഡിയിലെടുത്ത മുഴുവന്‍ തൊഴിലാളികളെയും വിട്ടയയ്ക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത്തരം നടപടികള്‍ സാരമായി ബാധിക്കും. മത്സ്യത്തൊ ഴിലാളികളുടെ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കയ്ക്കു മുന്നറിയിപ്പ് നല്‍കണമെന്നും പിഎംകെ നേതാവ് ഡോ.എസ്. രാംദാസ് ആ വശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.