ഉച്ചകോടി: ഉത്തരകൊറിയ ചോദിച്ചത് ആയിരം കോടി ഡോളര്‍
Friday, January 30, 2015 11:25 PM IST
സിയൂള്‍: കൊറിയന്‍ ഉച്ചകോടി നടത്തണമെങ്കില്‍ ആയിരംകോടി ഡോളറും അമ്പതുലക്ഷം ടണ്‍ ഭക്ഷ്യവിഭവങ്ങളും പകരം തരണമെന്ന് ഉത്തരകൊറിയ തങ്ങളോട് ആവശ്യപ്പെട്ടെന്ന് മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂംഗ്ബാക് ആരോപിച്ചു. 2009ലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും താന്‍ അതു നിരസിച്ചെന്നും 2008മുതല്‍ 2013വരെ പ്രസിഡന്റായിരുന്ന ലീ പറഞ്ഞു.

ഇരുകൊറിയകളും തമ്മില്‍ 2000ത്തില്‍ നടത്തിയ ആദ്യ ഉച്ചകോടിയുടെ കാലത്ത് ഉത്തരകൊറിയയുടെ പ്രസിഡന്റ് കിംജോംഗ് ഇല്‍ ആയിരുന്നു. 2007ല്‍ രണ്ടാമത്തെ ഉച്ചകോടി നടന്നു. 2009ലാണ് ജോംഗ് ഇല്‍ ഭരണകൂടം ആയിരംകോടി ഡോളറിന്റെ ഉച്ചകോടി ബില്‍ അയച്ചത്. 40,00,00 ടണ്‍ അരി, ഒരുലക്ഷം ടണ്‍ ചോളം, മൂന്നുലക്ഷം ടണ്‍ വളം ആയിരം കോടി ഡോളര്‍ എന്നിവ തരണമെന്നായിരുന്നു ആവശ്യം. ദാരിദ്രംമൂലം വീര്‍പ്പുമുട്ടുന്ന രാജ്യത്ത് ഒരുബാങ്ക് സ്ഥാപിക്കാനാണ് ഉത്തരകൊറിയ ഈ തുക ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കി ഉച്ചകോടി വേണ്െടന്നു വയ്ക്കുകയായിരുന്നുവെന്ന് ലീ പറഞ്ഞു. കിംജോംഗ് ഇല്ലിന്റ പുത്രന്‍ കിം ജോംഗ് ഉന്നാണ് ഇപ്പോഴത്തെ ഉത്തരകൊറിയന്‍ ഭരണാധികാരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.