ബന്ദിയുടെ മോചനത്തിനായി ഇറാക്കി ഭീകരവനിതയെ വിട്ടയയ്ക്കാമെന്ന് ജോര്‍ദാന്‍
Thursday, January 29, 2015 12:02 AM IST
അമ്മാന്‍: ഐഎസിന്റെ കസ്റഡിയിലുള്ള ജോര്‍ദാന്‍ പൈലറ്റ് മുവാത് അല്‍ ഖസേബിനെ മോചിപ്പിക്കുന്ന പക്ഷം ജോര്‍ദാന്‍ തടവറയിലുള്ള ഇറാക്കി ഭീകരവനിത സാജിദ അല്‍ റിഷ്്വിയെ മോചിപ്പിക്കാമെന്ന് ജോര്‍ദാന്‍ വ്യക്തമാക്കി. ജോര്‍ദാന്‍ പൈലറ്റിനെയും ജപ്പാന്‍ ബന്ദിയെയും 24 മണിക്കൂറിനകം വധിക്കുമെന്ന് ഐഎസ് ഭീകരര്‍ അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്നാണ് ജോര്‍ദാന്റെ പ്രഖ്യാപനം.

സാജിദയെ വിട്ടയച്ചാല്‍ ജപ്പാന്‍ ബന്ദി കെന്‍ജി ഗോട്ടോയെയും മോചിപ്പിക്കാമെന്നു നേരത്തെ ഐഎസ് പറഞ്ഞിരുന്നു.കെന്‍ജി ഗോട്ടോ, യുവാക എന്നീ ജപ്പാന്‍ ബന്ദികളെ മോചിപ്പിക്കാന്‍ 20 കോടി ഡോളര്‍ മോചനദ്രവ്യം വേണമെന്ന ഐഎസിന്റെ ആവശ്യം ജപ്പാന്‍ തള്ളി. ഇതെത്തുടര്‍ന്നു യുവാകയെ അവര്‍ ശിരച്ചേദം ചെയ്തു.


അതിനുശേഷമാണ് ഇറാക്കി ഭീകരവനിതയെ മോചിപ്പിച്ചാല്‍ ഗോട്ടോയെയും പൈലറ്റിനെയും വിട്ടയയ്ക്കാമെന്ന പുതിയ വാഗ്ദാനം ഭീകരര്‍ മുന്നോട്ടുവച്ചത്. 2005ല്‍ അമ്മാനിലെ ഹോട്ടലില്‍ സ്ഫോടനം നടത്തി 60 പേരെ വധിച്ചതിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയാണ് സാജിദ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.