അര്‍ജന്റീനയില്‍ ഇന്റലിജന്‍സ് ഏജന്‍സി പിരിച്ചുവിടും
Wednesday, January 28, 2015 12:13 AM IST
ബുവേനോസ്ആരീസ്: സ്റേറ്റ് പ്രോസിക്യൂട്ടര്‍ ആല്‍ബര്‍ട്ടോ നിസ്മാന്റെ ദുരൂഹ മരണത്തെത്തുടര്‍ന്ന് അര്‍ജന്റീനയിലെ ഇന്റലിജന്‍സ് ഏജന്‍സി പിരിച്ചുവിടുമെന്ന് പ്രസിഡന്റ് ക്രിസ്റീനാ ഫെര്‍ണാണ്ടസ് കിര്‍ച്നര്‍ അറിയിച്ചു. 1994ല്‍ യഹൂദസെന്ററില്‍ 85 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോട നത്തെക്കുറിച്ച് കുറിച്ച് അന്വേഷിച്ച പ്രോസിക്യൂട്ടറാണ് നിസ്മാന്‍. സംഭവത്തില്‍ ഇറാന്റെ പങ്കു മറച്ചുവയ്ക്കുന്നതിനു പ്രസിഡന്റ് കിര്‍ച്നര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെന്ന് നിസ്മാന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ലമെന്റ്്കമ്മിറ്റിയില്‍ തെളിവു നല്‍കാനിരിക്കേയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്െടത്തിയത്.


നിസ്മാന്റെ വധത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമുണ്െടന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് ഏജന്‍സിയെയാണ് ഭരണകൂടം പഴിചാരുന്നത്. സൈനിക ഭരണകാലത്തു രൂപീകൃതമായ ഇന്റലിജന്‍സ് പഴയ ചട്ടക്കൂട്ടിലാണു പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ഏജന്‍സി പിരിച്ചുവിട്ട് പുതിയ ഫെഡറല്‍ ഏജന്‍സി രൂപീകരിക്കുമെന്ന് പ്രസിഡന്റ് കിച്നര്‍ വ്യക്തമാക്കി. ഇതിനുള്ള കരടു ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.