ചൈനീസ് സാമ്പത്തിക സഹകരണം കുറയ്ക്കാന്‍ സിരിസേന സര്‍ക്കാര്‍
Sunday, January 25, 2015 11:31 PM IST
കൊളംബോ: ചൈനയുമായുള്ള സാമ്പത്തിക സഹകരണം കുറയ്ക്കാന്‍ പുതുതായി അധികാരത്തിലെത്തിയ മൈത്രിപാല സിരിസേന സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ധനകാര്യ മന്ത്രി രവി കരുണനായകെ. സാമ്പത്തിക മേഖലയിലെ അഴിമതിക്കു തടയിടാനാണിതെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ രാജപക്സെ സര്‍ക്കാര്‍ ചൈനയുമായി അടുത്ത ബന്ധമാണു പുലര്‍ത്തിയിരുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ധാരണയ്ക്കു വിരുദ്ധമായിരുന്നു അത്.

ചൈനയുമായി യാതൊരു ശത്രുതയുമില്ലെന്നും രവി കരുണനായകെ വ്യക്തമാക്കി. 0.5 ശതമാനം പലിശയില്‍ ലങ്കയ്ക്കു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താല്‍ അതു നിരസിക്കില്ല. എന്നാല്‍, നിലവില്‍ എട്ടു ശതമാനമാണ് ചൈന ഈടാക്കുന്ന പലിശ. അതില്‍ നാലു മുതല്‍ അഞ്ചു വരെ ശതമാനംചില വ്യക്തികളുടെ അക്കൌണ്ടിലേക്കു പോകുകയാണ്. രണ്ടു ശതമാനം ചിലരുടെ കുടുംബസ്വത്താകുകയാണെന്നും കരുണനായകെ പറഞ്ഞു.


ചൈനീസ് സഹകരണത്തോടെയുള്ള പദ്ധതികള്‍ ജപ്പാനുമായുള്ളവയുമായി അപേക്ഷിച്ചുനോക്കിയാല്‍ മൂന്നിരട്ടി ചെലവേറിയതാണെന്ന് പോളിസി പ്ളാനിംഗ് സഹമന്ത്രി ഡോ. ഹര്‍ഷ ഡിസില്‍വ വെളിപ്പെടുത്തി. ഇന്ത്യയുമായി തട്ടിച്ചുനോക്കിയാല്‍ നാലിരട്ടിയാണ് ചൈനീസ് പദ്ധതികളുടെ ചെലവെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ സഹകരണത്തോടെ പണികഴിപ്പിക്കുന്ന നോര്‍ത്തേണ്‍ ഹൈവേ, കൊളംബോ തുറമുഖം എന്നീ പദ്ധതികളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനും സിരിസേന സര്‍ക്കാര്‍ തയാറെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.