ബൊക്കോ ഹറാം 32 പേരെ വധിച്ചു; 185 സ്ത്രീകളെ ബന്ദികളാക്കി
Friday, December 19, 2014 11:40 PM IST
അബുജ: നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ഗുംസാരിയില്‍ നടത്തിയ ആക്രമണത്തിനൊടുവില്‍ കുട്ടികളെയും 185 സ്ത്രീകളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചശേഷമായിരുന്നു തീവ്രവാദികളുടെ ആക്രമണം. ഗ്രാമങ്ങളില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയശേഷം കുട്ടികളെയും സ്ത്രീകളെയും ട്രക്കുകളില്‍ കയറ്റി കടത്തിക്കൊണ്ടുപോകുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച നടത്തിയ ആക്രമണത്തിന്റെ വിവരം ഇന്നലെയാണ് പുറംലോകം അറിയുന്നത്.


അതേസമയം, ബൊക്കോ ഹറാം തീവ്രവാദികള്‍ക്കെതിരേ പോരാടാന്‍ വിസമ്മതിച്ച 54 സൈനികരെ നൈജീരിയ വധിച്ചു. കഴിഞ്ഞ ഓഗസ്റില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ അധീനപ്പെടുത്തിയ നഗരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സൈനിക ആഹ്വാനം എതിര്‍ത്തതിനാണ് ഇവരെ വധിച്ചത്. ഭീരുത്വം, സൈന്യത്തിനുള്ളില്‍ ലഹള, തീവ്രവാദികള്‍ക്കെതിരേ പോരാടാന്‍ വിസമ്മതിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പട്ടാളക്കാരെ വധിച്ചത്. 43 പട്ടാളക്കാര്‍കൂടി വിധികാത്ത് തടവില്‍ കഴിയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.