ബംഗ്ളാദേശില്‍ മുന്‍ അവാമി നേതാവിനു തൂക്കുകയര്‍
Tuesday, November 25, 2014 11:52 PM IST
ധാക്ക: ബംഗ്ളാ വിമോചന യുദ്ധകാലത്ത് 33 സാധാരണക്കാരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ അവാമി ലീഗ് നേതാവ് മുബാറക് ഹുസൈന് മൂന്നംഗ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു.

ബംഗ്ളാദേശിന്റെ സ്വാത ന്ത്യ്ര ത്തെ എതിര്‍ത്തിരുന്ന ജമാ അത്ത് ഇസ്ലാമി പാര്‍ട്ടിക്കാരനായ ഹൂസൈന്‍ പാക്കിസ്ഥാന്റെ പരാജയത്തെത്തുടര്‍ന്ന് അവാമി ലീഗില്‍ ചേരുകയായിരുന്നു.

1971 ലെ കൂട്ടക്കൊലയില്‍ ഹൂസൈനു പങ്കുണ്െടന്നു തെളിഞ്ഞതിനെത്തുടര്‍ന്നു രണ്ടുവര്‍ഷം മുമ്പാണ് അവാമി പാര്‍ട്ടിയില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയത്. സ്വാതന്ത്യ്രസമര കാലത്ത് ബംഗ്ളാദേശുകാരെ അടിച്ചമര്‍ത്തുന്നതിനു പാക്സൈനികരെ സഹായിച്ച റസാക്കര്‍ പോലീസ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ഹൂസൈനെ മറ്റൊരു കൊലക്കേസില്‍ നേരത്തേ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.


ബംഗ്ളാ വിമോചനസമരത്തെ ഒറ്റുകൊടുക്കുകയും അക്രമവും കൂട്ടക്കൊലയും നടത്തുകയും ചെയ്ത പത്തുപേരെ ഇതിനകം യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വധശിക്ഷയ്ക്കു വിധിച്ചു. രണ്ടു പേര്‍ക്കു ജീവപര്യന്തം തടവു ന ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.