ബംഗ്ളാ യുദ്ധക്കുറ്റവാളി തടങ്കലില്‍ മരിച്ചു
Saturday, October 25, 2014 11:39 PM IST
ധാക്ക: 1971ലെ ബംഗ്ളാ വിമോചന യുദ്ധകാലത്ത് പാക് സൈനികരുമായി ചേര്‍ന്ന് ബംഗ്ളാദേശികള്‍ക്ക് എതിരേ അതിക്രമങ്ങള്‍ നടത്തിയതിനു ശിക്ഷിക്കപ്പെട്ട ഗുലാം അസം(93) തടങ്കലില്‍ മരിച്ചു. 90 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട അദ്ദേഹം വാര്‍ധക്യ സഹജമായ രോഗത്താല്‍ ജയില്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണു മരിച്ചത്.

തന്റെ കബറടക്കത്തോടനുബന്ധിച്ചുള്ള പ്രാര്‍ഥനയ്ക്ക് ജമാഅത്ത് ഇ ഇസ്ലാമി നേതാക്കളും യുദ്ധക്കുറ്റവാളികളുമായ ദിലാവര്‍ ഹുസൈന്‍ സയിദിയോ മതിയുര്‍ റഹ്മാന്‍ നിസാമിയോ നേതൃത്വം നല്‍കണമെന്ന അസമിന്റെ നിര്‍ദേശം ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. ബംഗ്ളാ വിമോചനത്തെ എതിര്‍ത്തിരുന്ന സംഘടനയാണ് ജമാ അത്ത് ഇ ഇസ്ലാമി. അസമിന്റെ ആഗ്രഹം അനുവദിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്. അസമിന്റെ വിദേശത്തുള്ള പുത്രന്മാര്‍ എത്തിയശേഷമേ കബറടക്കം നടത്തുകയുള്ളുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.