ദൈവത്തെ മറയാക്കി അക്രമം വളര്‍ത്തരുത്: മാര്‍പാപ്പ
ദൈവത്തെ മറയാക്കി അക്രമം വളര്‍ത്തരുത്: മാര്‍പാപ്പ
Monday, September 22, 2014 11:21 PM IST
ടിറാന (അല്‍ബേനിയ): ഒരു മതവിഭാഗവും ദൈവത്തെ മറയാക്കി തീവ്രവാദം വളര്‍ത്തരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മുസ്ലിം രാഷ്ട്രമായ അല്‍ബേനിയായില്‍ ഒരുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. മനുഷ്യന്റെ അന്തസിനും മൌലിക അവകാശങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരേ മതത്തിന്റെ കൂട്ടുപിടിച്ച് ആരും കടന്നുകയറ്റം നടത്തരുത്. എല്ലാവര്‍ക്കും ജീവിക്കാനും ഏതു മതത്തില്‍ വിശ്വസിക്കാനും ലോകത്തു സ്വാതന്ത്യ്രമുണ്െടന്നും മാര്‍പാപ്പ പറഞ്ഞു.

അല്‍ബേനിയന്‍ പ്രസിഡന്റിന്റെ ടിറാനയിലെ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ പ്രസംഗിക്കവേയാണു മാര്‍പാപ്പ മതതീവ്രവാദത്തിനെതിരേ ആഞ്ഞടിച്ചത്. പ്രസിഡന്റ് ബുജാര്‍ നിഷാനി മാര്‍പാപ്പയെ സ്വാഗതം ചെയ്തു. ഇറ്റലിക്കു പുറത്തുള്ള ആദ്യത്തെ യൂറോപ്യന്‍ രാജ്യസന്ദര്‍ശനത്തില്‍ ഇറാക്കിലും സിറിയയിലും ആക്രമണം നടത്തുന്ന ഇസ്ലാമിക് സ്റേറ്റിനെ പേരെടുത്തു പരാമര്‍ശിക്കാതെയാണു മാര്‍പാപ്പ മതതീവ്രവാദത്തെ വിമര്‍ശിച്ചത്.


സിറിയന്‍ അതിര്‍ത്തിപ്രദേശം ഇസ്ലാമിക് ഭീകരര്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് എഴുപതിനായിരത്തോളം കുര്‍ദുകളാണു തുര്‍ക്കിയിലേക്കു പലായനം ചെയ്തിട്ടുള്ളത്. ഷിയാ മുസ്ലിങ്ങളും ക്രൈസ്തവരുമാണ് ഇറാക്കില്‍ സുന്നികളുടെ പീഡനത്തിന് ഇരയാകുന്നത്. ഇസ്ലമിക് സ്റേറ്റിന്റെ പ്രവര്‍ത്തനത്തിനെതിരേ ആഗോളസമൂഹം പ്രതികരിക്കണമെന്ന് ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങവേ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു.

മുസ്ലിംകളും ക്രൈസ്തവരും ഓര്‍ത്തഡോക്സുകാരും ഐക്യത്തോടെ ജീവിക്കുന്ന അല്‍ബേനിയ ഒരു വിലപിടിച്ച സമ്മാനമാണെന്നും മതസൌഹാര്‍ദത്തിന് ഇക്കാലത്തെ ഏറ്റവും വലിയ അടയാളമാണിതെന്നും മാര്‍പാപ്പ പറഞ്ഞു. അല്‍ബേനിയന്‍ ജനസംഖ്യയില്‍ 60 ശതമാനം മുസ്ലിം മതവിശ്വാസികളാണ്. പത്തുശതമാനം മാത്രമാണ് ക്രൈസ്തവര്‍. 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു മാര്‍പാപ്പ അല്‍ബേനിയ സന്ദര്‍ശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.