ഇറാക്കില്‍ ഐഎസ് നടത്തുന്നതു മാനവരാശിക്കെതിരായ ക്രൂരകൃത്യം: യുഎന്‍
Tuesday, September 2, 2014 10:34 PM IST
ന്യൂയോര്‍ക്ക്: ഐഎസ് സുന്നി ഭീകരര്‍ ഇറാക്കില്‍ നടത്തുന്നത് മാനവരാശിക്കെതിരായ ക്രൂരകൃത്യമെന്ന് യുഎന്‍. 2,000 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ഐഎസ് ഭീകരര്‍ തടവില്‍ പാര്‍പ്പിച്ചിട്ടുണ്െടന്ന ഇറാക്കിലെ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് യുഎന്റെ പ്രതികരണം. യുഎന്‍ മനുഷ്യാവകാശ കൌണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നാണ് പ്രസ്താവനയിറക്കിയത്. ഇറാക്കില്‍ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ തെളിവു സഹിതം യുഎന്‍ മനുഷ്യാവകാശ കൌണ്‍സില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഫ്ളാവിയ പാന്‍സിയെരി യോഗത്തില്‍ അവതരിപ്പിച്ചു.


തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീകളെല്ലാം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മതം മാറാന്‍ കൂട്ടാക്കാത്ത സ്ത്രീകളെ ഭീകരര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയോ അടിമകളായി വില്‍ക്കുകയോ ചെയ്യുകയാണെന്നും ഫ്ളാവിയ പറഞ്ഞു.

പല സ്ത്രീകളും കുട്ടികളും ആവശ്യത്തിനു ഭക്ഷണമോ മരുന്നോ കുടിവെള്ളമോ ലഭിക്കാതെ മരണാസന്നരായി കഴിയുകയാണെന്നും നിരവധി പേര്‍ ഇതിനോടകം മരിച്ചിട്ടുണ്െടന്നും ഇറാക്കിലെ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.