സോമനാഥ് ചാറ്റർജി അന്തരിച്ചു
സോമനാഥ് ചാറ്റർജി അന്തരിച്ചു
Tuesday, August 14, 2018 12:42 AM IST
കോൽക്കത്ത/ന്യൂഡൽഹി: മുൻ ലോക്സഭാ സ്പീക്കറും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ സോമനാഥ് ചാറ്റർജി(89) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ രേണു. മക്കൾ: പ്രതാപ്, അനുരാധ, അനുശീല. മൃതദേഹം സോമനാഥ് ചാറ്റർജിയുടെ ആഗ്രഹപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള കോൽക്കത്തഎസ്എസ്കെഎം ആശുപത്രിക്കു കൈമാറി.

ആസാമിലെ തേസ്പുരിൽ 1929 ജൂലൈ 25നായിരുന്നു ജനനം. അച്ഛൻ എൻ.സി. ചാറ്റർജി ഹിന്ദുമഹാസഭാ നേതാവും ആദ്യ ലോക്സഭയിൽ അംഗവുമായിരുന്നു. സ്വാതന്ത്ര്യസമരം മൂർധന്യത്തിലെത്തിയ സമയത്തായിരുന്നു സോമനാഥ് ചാറ്റർജിയുടെ കോളജ് വിദ്യാഭ്യാസം. എങ്കിലും പഠനത്തിനാണ് അദ്ദേഹം മുൻഗണന നല്കിയത്. ഗാന്ധിജിയെ നേരിൽ കാണുകയും അദ്ദേഹത്തിന്‍റെ പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്ത സോമനാഥ് ഗാന്ധിയൻ ആദർശങ്ങളിൽ തത്പരനായിരുന്നു.

കോൽക്കത്ത പ്രസിഡന്‍സി കോളജിൽനിന്നു ബിരുദം നേടിയ ഇദ്ദേഹം യുകെയിലെ മിഡിൽ ടെംപിളിലാണു നിയമപഠനം നടത്തിയത്. 2004ൽ ലോക്സഭാ സ്പീക്കറായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ കമ്യൂണിസ്റ്റുകാരനാണു ചാറ്റർജി. 1971 മുതൽ പത്തു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റർജി 1984ൽ‌ മാത്രമാണു പരാജയമറിഞ്ഞത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയായിരുന്നു ഇന്ദിരാതരംഗത്തിൽ ചാറ്റർജിയെ തോൽപ്പിച്ചത്. എന്നാൽ, തൊട്ടടുത്ത വർഷം ഉപതെരഞ്ഞെടുപ്പിലൂടെ ചാറ്റർജി ലോക്സഭയിലെത്തി. 1989 മുതൽ 2004 വരെ ലോക്സഭയിൽ സിപിഎം ലീഡറായിരുന്നു. 1996 മികച്ച പാർലമെന്‍റേറിയനുള്ള അവാർഡ് നേടി.


ജ്യോതിബസുവുമായി പരിചയപ്പെട്ടതാണു സോമനാഥ് ചാറ്റർജിയെ സിപിഎമ്മിലെത്തിച്ചത്. ഇന്ത്യ-അമേരിക്ക ആണവ കരാറിനെത്തുടർന്ന് ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സിപിഎം, സ്പീക്കർസ്ഥാനം രാജിവയ്ക്കാൻ സോമനാഥ് ചാറ്റർജിയോട് ആവശ്യപ്പെട്ടു. എന്നാൽ സോമനാഥ് പാർട്ടി നിർദേശം മാനിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് 2008 ജൂലൈ 23ന് ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്‍റെ പിടിവാശിയാണു തന്നെ പുറത്താക്കാൻ കാരണമെന്ന് ആത്മകഥയിൽ സോമനാഥ് ചാറ്റർജി പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.