പാര്‍ട്ടി പരിഗണിക്കാത്ത തിരുത്തല്‍രേഖ
പാര്‍ട്ടി പരിഗണിക്കാത്ത തിരുത്തല്‍രേഖ
Tuesday, August 14, 2018 12:42 AM IST
ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് ഒരിക്കലും സംഭവിച്ചുകൂടാത്ത അപചയമാണ് അവര്‍ നേരിടുന്നത്. ഏതു ക്രിമിനലുമായും ഒത്തുചേരാന്‍ അവര്‍ക്കു മടിയില്ലാതായി. പാര്‍ട്ടിയുടെ അടിത്തറയ്ക്ക് അവരുടെ ശക്തിമേഖലകളായ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ബലംകുറഞ്ഞു. പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നു. ഒരു ജനാധിപത്യരാജ്യത്ത് ഒരുപാടു നാളൊന്നും ഒരു പാര്‍ട്ടിക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല: ഇന്നലെ അന്തരിച്ച മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ദീപികയ്ക്ക് 2010ല്‍ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പണത്തിന്‍റ ആധിപത്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നു. ചൂഷിതരെക്കാള്‍ ചൂഷകരാണ് പാര്‍ട്ടിയില്‍ മേല്‍ക്കോയ്മ നേടിയിരിക്കുന്നത്. അതു തിരുത്താനവര്‍ തയാറായില്ലെങ്കില്‍ വീണ്ടും തിരിച്ചടിയായിരിക്കും ഫലം. പാര്‍ലമെന്‍റിലെ ഇടിമുഴക്കമായിരുന്ന മുന്‍ സിപിഎം നേതാവ് പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും സമീപകാലത്തെ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സോമനാഥ് ചാറ്റര്‍ജിയുടെ ഈ നീരീക്ഷണം വളരെ ശരിയായിരുന്നു എന്നു മനസിലാകും. ബംഗാളില്‍ പാര്‍ട്ടി തകരുന്നതിനുള്ള കാരണങ്ങള്‍ അദ്ദേഹം അക്കമിട്ടു പറഞ്ഞു. ഇനിയൊരു തിരിച്ചുവരവ് അവിടെ അസാധ്യമായിരിക്കുമെന്നും പറഞ്ഞുവച്ചു.

അമേരിക്കയുമായുള്ള ആണവക്കരാറിനെ പിന്തുണയ്ക്കാന്‍ സിപിഎം തയാറാകാതെ വരികയും പാർട്ടി തീരുമാനം അംഗീകരിച്ച് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്നുള്ള പാര്‍ട്ടിയുടെ തീട്ടൂരം അംഗീകരിക്കാതെ വരികയും ചെയ്തതിനാണ് 2008 ജൂലൈ 28ന് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയത്.


സിപിഎമ്മില്‍നിന്നു പുറത്താക്കിയാലും കമ്യൂണിസ്റ്റുകാരനായി തുടരാനാവില്ലെന്നൊന്നുമില്ല. ഞാന്‍ ജീവിച്ചതും ജീവിക്കുന്നതും ഇനി മരിക്കുന്നതും കമ്യൂണിസ്റ്റ്കാരനായിട്ടായിരിക്കും. അതിനു യാതൊരു മാറ്റവുമുണ്ടാകില്ല. പിന്നെ പാര്‍ട്ടിക്ക് എന്നെ വേണ്ടെങ്കില്‍ വേണ്ട: അദ്ദേഹം അന്നു പറഞ്ഞ വാക്ക് പാലിച്ചു. സോമനാഥ് ചാറ്റര്‍ജി മരിച്ചതും കമ്യൂണിസ്റ്റായി തന്നെ.

വ്യക്തിജീവിതത്തിലും പാര്‍ട്ടിക്കാരനായും എംപിയായും സ്പീക്കറായുമൊക്കെ എങ്ങനെ പെരുമാറണം എന്ന് ഏവരെയും പഠിപ്പിച്ച നല്ല മാതൃകയായിരുന്നു സോമനാഥ് ചാറ്റര്‍ജി. എന്നാല്‍, പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ പരിഗണിച്ചത് സിപിഎമ്മില്‍ നിന്നു പുറത്താക്കിയ വെറുക്കപ്പെട്ട ആളായി മാത്രമായിരുന്നു. മരിക്കുന്നതുവരെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള ആലോചന പോലുമുണ്ടായില്ല. പാര്‍ട്ടി തിരുത്തേണ്ടിയിരുന്ന രേഖയായി സോമനാഥ് മരിക്കുമ്പോഴും.

പാര്‍ട്ടി നടപടിക്രമങ്ങളൊന്നും പാലിക്കാതെയായിരുന്നു സോമനാഥിനെ പുറത്താക്കിയത്. അതില്‍ അദ്ദേഹം ക്ഷുഭിതനും വിഷണ്ണനുമായിരുന്നു. സിപിഎമ്മില്‍ നിന്ന് ആദ്യമായല്ല ഒരാളെ പുറത്താക്കുന്നത്. വലിയ നേതാക്കളെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. അവരോടൊക്കെ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍, ഒരു വിശദീകരണംപോലും ആവശ്യപ്പെടാതെയാണ് സോമനാഥിനെ പുറത്താക്കിയത്.

സി.കെ. രാജേഷ്കുമാര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.