ബിജെപിക്കെതിരേ വരുന്നു രാജ്യവ്യാപക പ്രക്ഷോഭം
ബിജെപിക്കെതിരേ വരുന്നു രാജ്യവ്യാപക പ്രക്ഷോഭം
Monday, July 23, 2018 12:46 AM IST
ന്യൂഡൽഹി: വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബിജെപിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. കർഷക ആത്മഹത്യ, തൊഴിലില്ലായ്മ, വികസനം, അതിർത്തിയിലെ ഭീഷണി, രാജ്യത്തിനുള്ളിൽ നടക്കുന്ന ആക്രമണങ്ങൾ, ദളിത്- ന്യൂനപക്ഷ പീഡനങ്ങൾ, സ്ത്രീകൾക്കെതിരേ നടക്കുന്ന വ്യാപക പീഡനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ വരെ വരുതിയിലാക്കാൻ നടക്കുന്ന ബിജെപി- ആർഎസ്എസ് നീക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കെതിരേയും നരേന്ദ്ര മോദിയും സംഘവും നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കും പൊള്ളവാഗ്ദാനങ്ങൾക്കും എതിരേയും രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.

രാജ്യത്തെ സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങൾ നടത്തിയാണ് കോണ്‍ഗ്രസ് വളർന്നതെങ്കിൽ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരേയുള്ള പോരാട്ടമാണ് ഇപ്പോൾ നടത്തുന്നതെന്ന് രണ്‍ദീപ് സിംഗ് സുർജെവാല പറഞ്ഞു.

2019ൽ ഏതെങ്കിലും വ്യക്തികളോടുള്ള പോരാട്ടമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണു നടക്കുക. വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെ ഉയർത്തിക്കാട്ടുമെന്ന ചോദ്യത്തിന്, കോണ്‍ഗ്രസ് രാഹുൽ ഗാന്ധിയെ തന്നെ മുന്നിൽ നിർത്തുമെന്നും ജനവിധി അനുസരിച്ചും സഖ്യങ്ങൾക്ക് അനുസൃതമായും അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം മറുപടി നൽകി.


ചുരുക്കം ചില സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് നിർണായക ശക്തി തന്നെയാണെന്നും നിലവിലുള്ള അവസ്ഥയിൽ 150 മുതൽ 200 വരെ സീറ്റ് നേടാനാവുമെന്നും മുതിർന്ന നേതാവ് പി. ചിദംബരം പ്രവർത്തക സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടി.
12 സംസ്ഥാനങ്ങളിൽ നിലവിലുള്ള നിർണായക സ്വാധീനം ഉപയോഗിച്ചാൽ 150 സീറ്റുകളിൽ അധികം നേടാനാവും. ഇവിടങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ തന്ത്രപരമായ സഖ്യമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.