മോദിയുടെ പ്രശസ്തി കൂടുന്പോൾ ആൾക്കൂട്ട കൊലപാതകങ്ങളും വർധിക്കുമെന്നു കേന്ദ്രമന്ത്രി
മോദിയുടെ പ്രശസ്തി കൂടുന്പോൾ ആൾക്കൂട്ട കൊലപാതകങ്ങളും വർധിക്കുമെന്നു കേന്ദ്രമന്ത്രി
Sunday, July 22, 2018 1:00 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ ആ ൽവാറിൽ പശുവിനെ കടത്തി എന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ അടിച്ചുകൊന്ന സംഭവത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാൾ. ഇത്തരം കൊലപാതകങ്ങൾ നടക്കുന്നത് നരേന്ദ്ര മോദി പ്രശസ്തനാകുന്നതിന്‍റെ പ്രതിഫലനമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

മോദിയുടെ പ്രശസ്തി കൂടുന്നതിനനുസരിച്ച് ഇത്തരം കൊലപാതകങ്ങളും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പു സമയത്ത് അവാർഡ് വാപസി ആയിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഇത് ആൾക്കൂട്ട കൊലപാതകമായി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് മറ്റുപലതുമാകും. മോദി നിരവ ധി പദ്ധതികൾ നടപ്പാക്കി, അ തിനെതിരായ

പ്രതികരണമാ ണ് ഇത്തരത്തിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളെന്നുമാണു മന്ത്രി പറഞ്ഞത്.

ആൽവാറിൽ പശുവിനെ കടത്തിയെന്നാരോപിച്ചാണ് അക്ബർ ഖാൻ എന്ന യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ഇത് ആദ്യ ത്തെ സംഭവമല്ല. നിങ്ങൾ ചരിത്രം തിരയുകയാണു വേണ്ടത്. 1984ലെ സിക്ക് വിരുദ്ധ കലാപത്തിൽ എന്താണു സംഭവിച്ചത്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ട ആക്രമണം സിക്ക് വിരുദ്ധ കലാപമായിരുന്നെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.