ശ്വാസംമുട്ടിച്ച് ഒരു കെട്ടിപ്പിടിത്തം
ശ്വാസംമുട്ടിച്ച് ഒരു കെട്ടിപ്പിടിത്തം
Saturday, July 21, 2018 1:06 AM IST
ന്യൂഡൽഹി: രൂക്ഷവിമർശനങ്ങളാൽ കേന്ദ്രസർക്കാരിനെ ശ്വാസം മുട്ടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭയിൽ ഇന്നലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷം ഉയർത്തിയ ബഹളങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി മോദിക്കരികിലേക്കു നടന്ന ചെന്ന് രാഹുൽ ഗാന്ധി ആലിംഗനം ചെയ്തത്.

നിങ്ങൾ എന്നെ പപ്പു എന്നും മറ്റും വിളിച്ച് പല തരത്തിൽ ആക്ഷേപിക്കുന്നതായി അറിയാം. പക്ഷേ, എനിക്ക് നിങ്ങളോടൊരു ദേഷ്യവുമില്ല. രാഹുൽ ഇത്രയും പറഞ്ഞപ്പോഴേക്കും മോദി തന്‍റെ ഇരിപ്പിടത്തിൽ തല താഴ്ത്തി ഇരുന്ന് കുലുങ്ങിച്ചിരിക്കുന്നതു കാണാമായിരുന്നു. അടുത്ത നിമിഷമാണ് രാഹുൽ പ്രതിപക്ഷ നിരയിൽ നിന്നിറങ്ങി നടുത്തളത്തിലേക്ക് കടന്ന് ഭരണപക്ഷ നിരയിൽ ചെന്ന് മോദിയുടെ അടുത്തേക്ക് ചെന്നത്. അടുത്തു വരുന്ന രാഹുലിനെ നോക്കി ഇരുകൈകളും കൊണ്ട് എന്താണെന്ന് ആഗ്യം കാട്ടി മോദി സീറ്റിൽ ഇരു ന്നു. അടുത്തുചെന്ന രാഹുൽ കുനിഞ്ഞ് മോദിയെ ഇരുകൈകളും കൊണ്ട് ആലിംഗനം ചെയ്തു. ഒരുനിമിഷം എന്താണ് സംഭവിച്ചതെന്ന് ആലോചിച്ച് അന്പരന്നിരുന്ന മോദി തിരിഞ്ഞു നടന്ന രാഹുലിനെ കൈകാട്ടി തനിക്കരികിലേക്കു വിളിച്ച് കൈ കൊടുത്തു വിട്ടു.

കാർഷിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, റഫാൽ വിമാന ഇടപാട്, വനിതാ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് രാഹുൽ സർക്കാരിനെ ആക്രമിച്ചത്. ഒന്നു രണ്ടിടത്ത് രാഹുലിന്‍റെ ഹിന്ദി പ്രയോഗങ്ങൾ തെറ്റിയപ്പോൾ വലിയ ആരവത്തോടെയാണ് ഭരണപക്ഷ നിരയിൽ നിന്നു പരിഹാസം ഉയർന്നത്. രാഹുൽ സർക്കാരിനെതിരേ ആഞ്ഞടിക്കുന്നതിനിടെ പലതവണ ഭരണ, പ്രതിപക്ഷ വാക്പോരും സഭയിൽ നടന്നു. സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസും പ്രതിരോധത്തിൽ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നു.





നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ബിജെപി അധ്യക്ഷൻ അമിത്ഷാ എന്നിവരെ പേരെടുത്തു പറഞ്ഞും ആർഎസ്എസിനുനേരേ വിരൽ ചൂണ്ടിയുമായിരുന്നു രാഹുലിന്‍റെ വിമർശനങ്ങൾ. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഏറെ വ്യത്യസ്തരായ രാഷ്‌ട്രീയക്കാരാണ്. മോദിയും അമിത്ഷായും അധികാരനഷ്ടത്തെ വല്ലാതെ ഭയക്കുന്നു. ആ ഭയം വിദ്വേഷമായി മാറുന്നു. രാജ്യം ഇന്ന് ആ വിദ്വേഷത്തിന്‍റെ ഇരയായിക്കൊണ്ടിരിക്കുകയാണ്.

റഫാൽ ഇടപാട് സംബന്ധിച്ച് മന്ത്രി നിർമല കള്ളം പറഞ്ഞുവെന്ന രാഹുലിന്‍റെ ആരോപണത്തിൽ ഭരണപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിരോധിച്ച് പ്രതിപക്ഷവും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. തുട ർന്ന് എട്ടു മിനിറ്റ് നേരത്തേക്കു സഭ നിർത്തി.


തട്ടിപ്പു നടത്തി രാജ്യം വിടുന്ന വൻ വ്യവസായികൾക്കൊപ്പമാണു മോദിയെന്നു രാഹുൽ ആക്ഷേപിച്ചു. ആൾക്കൂട്ടആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുമ്പോഴും വനിതകൾ ആക്രമിക്കപ്പെടുന്പോഴും മോദി മൗനം പാലിക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ കേന്ദ്രമന്ത്രിമാർ മാലയിട്ടു സ്വീകരിക്കുന്നു. ഭരണഘടന പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രിമാർ തന്നെ പറയുന്പോൾ അവർ അംബേദ്കറെയും രാജ്യത്തെതന്നെയുമാണ് ആക്രമിക്കുന്നത്.

വനിതാസുരക്ഷ ഉറപ്പു വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മങ്ങുന്നതിനും ഇത് ഇടയാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി. കള്ളം പ്രചരിപ്പിക്കുക എന്നതാണ് ഈ സർക്കാരിന്‍റെ രാഷ്‌ട്രീയ ആയുധം. 15 ലക്ഷം രൂപ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നു പറഞ്ഞാണ് ഈ കള്ളപ്രചാരണത്തിനു തുടക്കം കുറിച്ചത്. പിന്നെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരം ഉ ണ്ടാക്കുമെന്നു പറഞ്ഞു പറ്റിച്ചു.

കള്ളപ്പണം തടയുന്നതിനായി മോദി രാത്രി എട്ടുമണിക്ക് നോട്ട് നിരോധിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും പോക്കറ്റ് കൊള്ളയടിക്കുന്നതിനു തുല്യമായ നടപടിയായിരുന്നു അത്. രാജ്യത്തെ സാന്പത്തിക നേട്ടങ്ങൾ മോദിയുടെ സുഹൃത്തുക്കളായ പത്തോ ഇരുപതോ സ്യൂട്ട് ബൂട്ട് കോർപറേറ്റ് വ്യവസായികൾക്കു മാത്രമാണ് ലഭിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നതിന് പകരം മോദി സർക്കാർ വൻ വ്യവസായികളുടെ 2.5 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളുകയാണു ചെയ്തത്.

ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് അഹമ്മദാബാദിൽ വന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഡോക ലാമിൽ ചൈനീസ് സൈന്യം വന്നത്. പിന്നീട് ചൈനാ സന്ദർശനം നടത്തിയ മോദി ഡോകലായെക്കുറിച്ച് ഒരു അക്ഷരം പോലും പറയാതെ തിരിച്ചു പോന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

എന്‍റെ സംസാരം കേട്ടു പ്രധാനമന്ത്രി ചിരിച്ച് നിശബ്ദനായി ഇരിക്കുന്നതു ഞാൻ കാണുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന്‍റെ ഉള്ളിൽ ഭയമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എന്‍റെ കണ്ണുകളിലേക്കു നോക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല- രാഹുൽ പറഞ്ഞു. നിർമല സീതാരാമൻ സംസാരിക്കുന്നതിനിടെ രാഹുൽ അടുത്തിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി ചിരിച്ചു കണ്ണിറുക്കി. കണ്ണിറുക്കി കാട്ടിയത് ശരിയായില്ലെന്നൊരു താക്കീത് കൊടുക്കാൻ സ്പീക്കർ സുമിത്ര മഹാജൻ മറന്നുമില്ല.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.