അടിച്ചും തിരിച്ചടിച്ചും അവിശ്വാസപ്രമേയ ചർച്ച
അടിച്ചും തിരിച്ചടിച്ചും അവിശ്വാസപ്രമേയ ചർച്ച
Saturday, July 21, 2018 1:06 AM IST
ന്യൂഡൽഹി: വിഭജനംകൊണ്ട് ആന്ധ്രപ്രദേശ് നേരിടേണ്ടിവന്ന വിഷയങ്ങളിൽ ഉൗന്നിയാണ് ജയദേവ് ഗല്ല അവിശ്വാസപ്രമേയ ചർച്ച തുടങ്ങിവച്ചത്. വിഭജനസമയത്ത് അന്നത്തെ സർക്കാർ തന്ന വാഗ്ദാനങ്ങളെല്ലാം നരേന്ദ്ര മോദി സർക്കാർ അവഗണിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ആന്ധ്രപ്രദേശ് നട്ടം തിരിയുകയാണ്. പ്രത്യേക സംസ്ഥാന പദവി എന്ന വാഗ്ദാനം പലതവണ ആവർത്തിച്ചെങ്കിലും നരേന്ദ്ര മോദി ഇത് അനുവദിക്കാൻ ഇതുവരെ തയാറായിട്ടില്ല. ആന്ധ്രയ്ക്കു നൽകിയ ആനുകൂല്യങ്ങളെപ്പറ്റി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും തെറ്റായ വിവരങ്ങളാണു പ്രചരിപ്പിച്ചതെന്നും ഗല്ല കുറ്റപ്പെടുത്തി.

ബിജെപിയിലെ രാകേഷ് സിംഗ് മോദി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. കർണാടകയിൽ കോണ്‍ഗ്രസുമായി സഖ്യം ചേർന്ന മുഖ്യമന്ത്രി കുമാര സ്വാമി ഇപ്പോൾ കരയുകയാണെന്ന സിംഗിന്‍റെ പരാമർശം പ്രതിപക്ഷ ബഹളത്തിനിടയാക്കി.

സർക്കാരിന്‍റെ വിവിധ പദ്ധതികളേക്കുറിച്ച് സിംഗ് വിവരിക്കുന്നതിനിടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ബലാത്സംഗ യോജനയെക്കുറിച്ചു കൂടി പറയൂ എന്ന് കോണ്‍ഗ്രസിലെ സുഷ്മിത ദേബ് വിളിച്ചു പറഞ്ഞത് ചിരി പടർത്തി.

എഡിഎംകെയിലെ പി. വേണുഗോപാൽ, കേന്ദ്ര സർക്കാർ ചില സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് വച്ചു പുലർത്തുന്നതെന്ന് കുറ്റപ്പെടുത്തി. വനിതകളുടെ സുരക്ഷയും ആൾക്കൂട്ടങ്ങളുടെ ആക്രമണവുമാണ് രാജ്യം നേരിടുന്ന പ്രധാന രണ്ട ു പ്രശ്നങ്ങൾ. കാവേരി ബോർഡ് രൂപീകരിച്ചതിൽ അദ്ദേഹം പ്രധാനമന്ത്രിക്കു നന്ദിയും പറഞ്ഞു.

തൃണമൂൽ കോണ്‍ഗ്രസിലെ സൗഗത റോയ് പ്രധാനമന്ത്രി ഒരു സെയിൽസ്മാനെ പോലെ രാജ്യങ്ങൾ ചുറ്റിയടിച്ചു നടക്കുകയാണെന്നു കുറ്റപ്പെടുത്തി. മോദി സിൻഡിക്കേറ്റിനെക്കുറിച്ചു പറഞ്ഞാൽ നീരവ് മോദി, ലളിത് മോദി പിന്നെ മറ്റൊരു മോദിയും കൂടി രാജ്യത്തെ കൊള്ളയടിക്കുന്നു എന്നും പറഞ്ഞു.

വിദേശയാത്രകൾക്കു മാത്രമായി പ്രധാനമന്ത്രി ഇതിനോടകം 1800 കോടി ചെലവഴിച്ചു. എന്താണ് ഈ യാത്രകളിൽ നിന്നു നേടിയത്. പ്രധാനമന്ത്രി കിസാൻ സങ്കൽപ് റാലി നടത്തിയിട്ടും കർഷക ആത്മഹത്യകൾ തുടരുകയാണ്. പ്രതിഷേധിക്കുന്ന കർഷകരെ പോലീസ് വെടിവച്ചു കൊല്ലുന്നു. നോട്ടു നിരോധനം ഒരു വലിയ തട്ടിപ്പായിരുന്നു. ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നു. ദളിതർക്കെതിരായ ആക്രമണങ്ങളും വർധിച്ചു. റഫാൽ ഇടപാടിൽ രാഹുലിന്‍റെ ആരോപണങ്ങളെ എതിർത്ത നിർമല സീതാരാമൻ എന്തു കൊണ്ടാണ് ജെറ്റ് വിമാനങ്ങളുടെ വില എത്രയാണെന്ന് വെളിപ്പെടുത്താതെന്നും തൃണമൂൽ എംപി ചോദിച്ചു. ബിജെപി ഇപ്പോൾ മുസ്‌ലിം മുക്ത ഭാരതത്തിനായി ശ്രമിച്ചുകൊണ്ട ിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർഷക വിഷയങ്ങൾ ചൂണ്ടി ക്കാട്ടിയാണ് സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് വിമർശിച്ചത്. കർഷകർ സന്തുഷ്ടരായാൽ മാത്രമേ രാജ്യത്തിന് സന്തോഷം കൈവരിക്കാൻ കഴിയൂ. മോദി ജനങ്ങൾക്ക് നൽകാമെന്നു വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടപ്പോയി. തൊഴിലില്ലായ്മയും കാർഷിക ദുരിതങ്ങളും രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങളാണെന്നും മുലായം പറഞ്ഞു.


രൂക്ഷവിമർശനങ്ങളുയിച്ചാണ് സിപിഎമ്മിലെ മുഹമ്മദ് സലീം സംസാരിച്ചത്. വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. എന്നാൽ, സർക്കാർ ഇന്ത്യൻ കറൻസി നിയമവിരുദ്ധമാക്കുകയാണ് ചെയ്തത്. സ്വദേശി എന്ന ലേബലിൽ അധികാരത്തിൽ വന്നവർ കൈ അയച്ചു വിദേശ നിക്ഷേപം അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിനെതിരെ ഒറ്റയ്ക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ മാത്രം അംഗബലമുള്ള ഒരു പാർട്ടി പോലും പാർലമെന്‍റിൽ ഇല്ലെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ലെന്നായിരുന്നു പ്രചാരണം. എന്നാൽ, തിരുവനന്തപുരം കോർപറേഷനിൽ ഇന്നു മൂന്നിൽ ഒന്നു കൗണ്‍സിലർമാർ ബിജെപി അംഗങ്ങളാണ്. ത്രിപുരയിലേക്കു നോക്കൂ. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് ത്രിപുരയിൽ ബിജെപി വിജയിച്ചത്.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന രാജ്നാഥിന്‍റെ വാക്കുകളെ സ്പീക്കർ ശരിവച്ചു. അതൊരു പാർലമെന്‍ററി രീതിയല്ലെന്നാണ് സ്പീക്കർ പറഞ്ഞത്. പ്രസംഗം തുടർന്ന് രാജ്നാഥ് സിംഗ് ശശി തരൂരിന്‍റെ പേരെടുത്തു പറയാതെ ഹിന്ദു താലിബാൻ പരാമർശത്തെയും വിമർശിച്ചു. സഖ്യകക്ഷികൾക്കു പോലും കേന്ദ്ര സർക്കാരിനെ വിശ്വാസമില്ലെന്ന് ശിവസേനയെ ചൂണ്ടി എൻസിപിയിലെ താരിഖ് അൻവർ പറഞ്ഞു.

കേന്ദ്രസർക്കാർ ദളിത് ബന്ധുവും ദരിദ്ര ബന്ധുവുമായ സർക്കാരാണെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ പറഞ്ഞു. ഇതു വരെ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെങ്കിലും ബിജെപി എംപിമാരും മന്ത്രിമാരും സർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. കഴിഞ്ഞ നാലു വർഷമായി ബിജെപി ജനാധിപത്യം സംരക്ഷിക്കുകയും പ്രതിപക്ഷം അതിനെ എതിർക്കുകയും ചെയ്യുകയായിരുന്നു എന്നാണോ കരുതുന്നത്. കഴിഞ്ഞ 70 വർഷം ഉൗർജ രംഗത്ത് മറ്റു സർക്കാരുകൾ ചെയ്ത ജോലികളുടെ ഫലമായാണ് ഈ സർക്കാരിന് 18,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കാനായത്. തെരഞ്ഞെടുപ്പു കാലം മുതൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ ഇനി എപ്പോഴാണ് നടപ്പായി കാണുന്നതെന്നും ഖാർഗെ പ റഞ്ഞു.

തൃണമൂൽ കോണ്‍ഗ്രസിലെ ദിനേശ് ത്രിവേദി, അകാലിദളിലെ പ്രേം സിംഗ് ചന്ദു രാജ, കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേൽ, ആർജെഡി നേതാവ് ജയപ്രകാശ് നാരായണ്‍ദേവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.