ഉഡുപ്പിയിലെ ഷിരൂർ മഠാധിപതി അന്തരിച്ചു
ഉഡുപ്പിയിലെ ഷിരൂർ മഠാധിപതി അന്തരിച്ചു
Friday, July 20, 2018 1:03 AM IST
മംഗളൂരു(കർണാടക): ഉഡുപ്പിയിലെ ഷിരൂർ മഠാധിപതി ശ്രീ ലക്ഷ്മിവര തീർഥ സ്വാമിജി മണിപ്പാലിലെ സ്വകാര്യാശുപത്രിയിൽ അന്തരിച്ചു. വിഷം ഉള്ളിൽച്ചെന്നതാകാം മരണകാരണമെന്നു ഡോക്ടർമാർ സംശയിക്കുന്നു. രക്തം ഛർദിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്നു വ്യാഴാഴ്ചയാണ് സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മഠം അധികൃതർ പറഞ്ഞു.

ആശുപത്രിലെത്തുന്പോൾ കടുത്ത ശ്വാസതടസവും താഴ്ന്ന രക്തസമ്മർദവും ആന്തരിക രക്തസ്രാവവും മൂലം സ്വാമി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡയാലിസ് ഉൾപ്പെടെ സാധ്യമായ ചികിത്സകളെല്ലാം നൽകിയെന്നും ഡോക്ടർമാർ അറിയിച്ചു.

അതിസാരബാധയെത്തുടർന്ന് ഏതാനും നാളുകളായി സ്വാമി ചികിത്സയിലായിരുന്നു. മരണത്തിൽ അസ്വാഭാവികതയുള്ള കാര്യം പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു കെഎംസി ആശുപത്രി സൂപ്രണ്ട് ഡോ. അവിനാശ് ഷെട്ടി പറഞ്ഞു. മഠാധിപതിയുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷണം ആവശ്യമാണെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബംഗളൂരുവിൽ പറഞ്ഞു. അന്വേഷണ ആവശ്യവുമായി ആരും സമീപിച്ചിട്ടില്ല. സംശയമുണ്ടെന്ന് ആളുകൾ പറയുന്നുണ്ട്. അന്വേഷിക്കണമെന്നു ബോധ്യമായാൽ അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കഴിഞ്ഞ മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കുകയാണെങ്കിൽ ബിജെപി സ്ഥാനാർഥിയായോ അല്ലെങ്കിൽ സ്വതന്ത്രനായോ നിയമസഭയിലേക്കു മത്സരിക്കണമെന്നു സ്വാമി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തീരുമാനം വിവാദമായതോടെ അദ്ദേഹം പിന്മാറി.

ഉഡുപ്പിയിലെ അഷ്ടമഠങ്ങളിലൊന്നാണ് ഷിരൂർ മഠം. ദ്വൈത വേദാന്ത പഠനസന്പ്രദായം രൂപീകരിച്ച മാധ്വാചാര്യ 13-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് അഷ്ടമഠം. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള എട്ടു ഗ്രാമങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. തന്‍റെ എട്ടു ശിഷ്യന്മാർക്ക് അദ്ദേഹം മഠങ്ങളുടെ ചുമതല നൽകുകയായിരുന്നു. ഒന്നിടവിട്ട വർഷങ്ങളിൽ ആചരിക്കുന്ന പ്രയാഗ ഉത്സവത്തിലാണ് ഓരോ മഠവും ക്ഷേത്രത്തിലെ പൂജയുടെയും ഭരണത്തിന്‍റെയും ചുമതല ഏറ്റെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.