ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ നിയമനം: കേന്ദ്രത്തിന്‍റെ വാദങ്ങൾക്കു ന്യായീകരണമില്ല- ജസ്റ്റീസ് ചെലമേശ്വർ
ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ നിയമനം: കേന്ദ്രത്തിന്‍റെ വാദങ്ങൾക്കു ന്യായീകരണമില്ല- ജസ്റ്റീസ് ചെലമേശ്വർ
Saturday, June 23, 2018 12:59 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി നിയമിക്കാതിരിക്കാൻ കേന്ദ്രസർക്കാർ നിരത്തിയ വാദങ്ങൾ ന്യായീകരണമില്ലാത്തതാണെന്ന് ജസ്റ്റീസ് ചെലമേശ്വർ. ഇക്കാര്യത്തിൽ തന്‍റെ നിലപാടുകൾ സുപ്രീംകോടതി കൊളീജിയത്തിനു രേഖാമൂലം നൽകിയിട്ടുണ്ടെന്നും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞു. സുപ്രീംകോടതിയിൽനിന്നു വിരമിക്കുന്നതിനു മുന്നോടിയായി ഒരു ഓണ്‍ലൈൻ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയോടുള്ള വിയോജിപ്പ് വ്യക്തമാക്കി കോടതിക്കു പുറത്ത് പത്രസമ്മേളനം നടത്തിയതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർക്കൊപ്പം ജനുവരി 12നു പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ രാജ്യത്തെ ജനങ്ങൾ അറിയേണ്ടവയായിരുന്നു. പത്രസമ്മേളനം നടത്തിയതു കൊണ്ട് വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. എന്നിരുന്നാലും, എന്താണു നടക്കുന്നതെന്ന ബോധം പൊതുവിലുണ്ടാക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


65 വയസ് പൂർത്തിയായതിനെ ത്തുടർന്ന് ഇന്നലെയാണ് ജസ്റ്റീസ് ചെലമേശ്വർ വിരമിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പരസ്യമായി പത്രസമ്മേളനം നടത്തിയതു കൂടാതെ, ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നാഷണൽ ജുഡീഷൽ നിയമനകമ്മീഷൻ നിയമം റദ്ദാക്കുന്നതിനെതിരേ വിയോജിപ്പും രേഖപ്പെടുത്തിയിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നിലവിലെ കൊളീജിയം സംവിധാനം സുതാര്യമായിരിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.