കഞ്ചിക്കോട് കോച്ച് ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണം- പിണറായി
കഞ്ചിക്കോട് കോച്ച് ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണം- പിണറായി
Saturday, June 23, 2018 12:58 AM IST
ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അവഗന അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാർ മലക്കം മറിഞ്ഞതിനെതിരേ ഇന്നലെ റെയിൽവേ മന്ത്രാലയത്തിനു മുന്നിൽ ഇടത് എംപിമാരും നേതാക്കളും പ്രതിഷേധിച്ചു. പിണറായി വിജയൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. എംപിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, മുഹമദ് സലിം, എം.ബി. രാജേഷ്, എ.സന്പത്ത്, കെ.കെ. രാഗേഷ്, സി.പി. നാരായണൻ. കെ. സോമപ്രസാദ്, ജോയ്സ് ജോർജ് എന്നിവരും നേതാക്കളായ എ. വിജയരാഘവൻ, എളമരം കരീം എന്നിവരും പ്രതിഷേധ ധർണയിൽ പങ്കെടുത്തു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്‍റെ നിലവിലെ സമീപനം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് കേരളത്തിനു നീങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ഇനി ശേഷിക്കുന്ന സമയത്തിനുള്ളിൽ ശരിയായ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും തയാറാവണം. പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണം. നീതി ആയോഗ്് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചിരുന്നു എന്നും പിണറായി പറഞ്ഞു.


പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്ന കേന്ദ്ര സർക്കാർ ഹരിയാനയിൽ കോച്ച് ഫാകട്റി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. പുതുതായി കോച്ച് ഫാക്ടറി തുടങ്ങാൻ സ്ഥലം നൽകാൻ തയാറാണോയെന്ന് അന്വേഷിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കു കത്തയച്ചതായും പിണറായി പറഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചരാണാർഥം പാലക്കാട് നടത്തിയ പൊതുയോഗത്തിലാണ് കോച്ച് ഫാക്ടറി പ്രഖ്യാപനം നടത്തിയത്. തുടർന്ന് പല സർക്കാരുകൾ മാറി വന്നപ്പോഴും സംസ്ഥാനത്തുനിന്ന് നിരന്തര ആവശ്യമുയർന്നിട്ടും നടപടിയുണ്ടായില്ല. പിണറായി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.