ബിജെപി പിന്തുണ പിൻവലിച്ചു; മെഹബൂബ രാജിവച്ചു
ബിജെപി പിന്തുണ പിൻവലിച്ചു;  മെഹബൂബ രാജിവച്ചു
Wednesday, June 20, 2018 1:04 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽനിന്നു ബിജെപി പിന്മാറി. ആരും മന്ത്രിസഭ ഉണ്ടാക്കാൻ തുനിയാത്തതിനാൽ സംസ്ഥാനം ഗവർണർഭരണത്തിലാകും.ഇതേത്തുടർന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു.

ജമ്മു കാഷ്മീരിൽ പിഡിപി സഖ്യത്തിൽ തുടരുന്നതു ബിജെപിക്കു ന്യായീകരിക്കാനാകാത്ത കാര്യമാണെന്നു ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. സംസ്ഥാനത്തെ സുരക്ഷാസാഹചര്യം പരിഗണിക്കുന്പോൾ ഗവർണർ ഭരണം അനിവാര്യമാണ്. കേന്ദ്ര സർക്കാരിന്‍റെ മേൽനോട്ടത്തിലുള്ള ഭരണമാണ് ഇപ്പോൾ സംസ്ഥാനത്തു വേണ്ടതെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ജമ്മു കാഷ്മീരിലെ പതിനൊന്നു ബിജെപി മന്ത്രിമാരും രാജിവച്ചു. ഇന്നലെ സഖ്യത്തിൽനിന്നു ബിജെപി പിന്മാറിയതായി അറിയിപ്പു ലഭിച്ച ഉടൻ മുഖ്യമന്ത്രി മെഹബൂബ പിഡിപിയുടെ അടിയന്തരയോഗം വിളിച്ചു. പിന്നീട് രാജ്ഭവനിൽ ഗവർണർ എൻ.എൻ. വോഹ്റയെ കണ്ട് രാജി സമർപ്പിച്ചു. റംസാൻ കാലത്ത് ഏർപ്പെടുത്തിയ വെടിനിർത്തൽ അവസാനിപ്പിച്ചതിൽ മെഹബൂബ അസ്വസ്ഥയായിരുന്നു. വിഘടനവാദികൾക്കെതിരേ കർശന നടപടികൾ എടുക്കാത്ത മെഹബൂബയുടെ നിലപാടിൽ ബിജെപിയും അസ്വസ്ഥരായിരുന്നു.

പത്തു വർഷത്തിനിടെ നാലാം തവണയാണ് ജമ്മു കാഷ്മീരിൽ ഗവർണർ ഭരണം വരുന്നത്. പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മു കാഷ്മീരിൽ നിലവിലുള്ള രാഷ്‌ട്രീയസ്ഥിതിഗതികൾ വിശദീകരിച്ചു ഗവർണർ രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും റിപ്പോർട്ടു നൽകി. തുടർന്നു കേന്ദ്ര മന്ത്രിസഭായോഗം ഇതു ചർച്ച ചെയ്തശേഷം ഗവർണർഭരണത്തിന് ശിപാർശ നൽകണം. രാഷ്‌ട്രപതി ഇതിൽ തീരുമാനം എടുത്തശേഷം ഭരണച്ചുമതല ഗവർണർ ഏറ്റെടുക്കും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിദേശയാത്രയിലാ‍യതിനാൽ ഒപ്പുവാങ്ങാൻ കാലതാമസമുണ്ടാകും.


സെബി മാത്യു

എന്തുകൊണ്ട് ഗവർണർഭരണം?

ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിൽ ഭരണപ്രതിസന്ധിയുണ്ടായാൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തുന്പോൾ ജമ്മു കാഷ്മീരിൽ മാത്രം ഗവർണർഭരണമാണ് ഏർപ്പെടുത്തുന്നത്. ഭരണഘടനയുടെ 370-ാം വകുപ്പ് കാഷ്മീരിനു നല്കിയിരിക്കുന്ന പ്രത്യേക പദവി പ്രകാരമാണിത്. ജമ്മു കാഷ്മീരിലെ പ്രത്യേക ഭരണഘടനയുടെ 92-ാം വകുപ്പനുസരിച്ചാണു ഗവർണർ ഭരണം. ആറുമാസത്തേക്കാണു ഗവർണർഭരണം ഏർപ്പെടുത്തുന്നത്. ഇതിനു രാഷ്‌ട്രപതിയുടെ അനുമതി വേണം. മറ്റു സംസ്ഥാനങ്ങളിൽ ഭരണഘടനയുടെ 356-ാം വകുപ്പു പ്രകാരമാണു രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തുന്നത്.

ഗവർണർഭരണത്തിൽ സംസ്ഥാന നിയമസഭ സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യാം. ഗവർണർഭരണം നീട്ടാനും വ്യവസ്ഥയുണ്ട്. മറ്റു സംസ്ഥാനങ്ങളിലേതുപോലെയുള്ള അധികാരം മുഴുവൻ കാഷ്മീരിൽ പ്രയോഗിക്കാൻ 370-ാം വകുപ്പു പ്രകാരം കേന്ദ്രസർക്കാരിനാകില്ല. എന്നാൽ, പ്രതിരോധം, വിദേശബന്ധം, ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ സന്പൂർണ അധികാരം കേന്ദ്രത്തിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.