വളർച്ചനിരക്ക് രണ്ടക്കത്തിലാക്കാൻ ശക്തമായ നടപടിയെന്നു മോദി
വളർച്ചനിരക്ക് രണ്ടക്കത്തിലാക്കാൻ ശക്തമായ നടപടിയെന്നു മോദി
Monday, June 18, 2018 1:44 AM IST
ന്യൂഡൽഹി: വളർച്ചനിരക്ക് രണ്ടക്കത്തിലാക്കാൻ ശക്തവും സുപ്രധാനവുമായ നടപടികളെടുക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു.

2017-18 വർഷത്തെ നാലാംപാദ കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 7.7 ശതമാനമാണെന്നും ഇത് ആരോഗ്യകരമായ നിലയിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നീതി ആയോഗിന്‍റെ നാലാമത് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ വികസനത്തിനു ചരിത്രപരമായ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒന്നാണ് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗുരുതരമായ പ്രശ്നങ്ങളെ സഹകരണ മനോഭാവത്തോടെ ഒറ്റക്കെട്ടായി നേരിടാനാവുമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരുമിപ്പിച്ച് ടീം ഇന്ത്യ എന്നപോലെയാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.

സ്വച്ഛ് ഭാരത് പദ്ധതി, ഡിജിറ്റൽ ഇടപാട്, സ്കിൽ ഡെവലപ്മെന്‍റ് എന്നിവയിൽ വിവിധ സബ് കമ്മിറ്റികളിലൂടെ മുഖ്യമന്ത്രിമാർ നയ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സബ് കമ്മിറ്റികളുടെ നിർദേശങ്ങൾ കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയങ്ങൾ അംഗീകരിച്ചിട്ടുമുണ്ട്.


ഈ സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിഭവങ്ങളുടെ വീതംവയ്പും കൂടുതൽ സുഗമമാക്കും. ഈ വർഷം സംസ്ഥാനങ്ങൾക്കു കേന്ദ്രത്തിൽ നിന്നുള്ള വിഹിതം 11 ലക്ഷം കോടി രൂപയാക്കി ഉയർത്തും. ഇതു കഴിഞ്ഞ സർക്കാരിനെ അപേക്ഷിച്ച് ആറ് ലക്ഷം കോടി രൂപയുടെ വർധനവുണ്ടായെന്നും നരേന്ദ്ര മോദി യോഗത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മിക്ക മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. കർഷകരുടെ വരുമാനം, ആരോഗ്യം, പോഷകം തുടങ്ങിയവ വർധിപ്പിക്കൽ, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം തുടങ്ങിയവയെക്കുറിച്ചും ചർച്ച ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.