പൻസാരെ വധക്കേസ്: പരശുറാം വാഗ്‌മറയുടെ പങ്ക് അന്വേഷിക്കുന്നു
Monday, June 18, 2018 1:06 AM IST
കോലാപ്പൂർ: മഹാരാഷ്‌ട്രയിലെ സിപിഐ നേതാവ് ഗോവിന്ദ് പൻസാരയുടെ വധത്തിൽ കർണാടകയിലെ ശ്രീരാമസേനാ പ്രവർത്തകൻ പരശുറാം വാഗ്‌മറയ്ക്കു പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് മഹാരാഷ്‌ട്ര എടിഎസ്.

കുറ്റകൃത്യത്തിൽ വാഗ്‌മറയ്ക്കു പങ്കുണ്ടെന്ന ചെറിയ സൂചന ലഭിച്ചാൽ അറസ്റ്റിനു മടിക്കില്ലെന്നും എസ്എടി തലവൻ സഞ്ജയ് കുമാർ പറഞ്ഞു. പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന ഗോവിന്ദ് പൻസാരെ, ഡോ.എം.എം. കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്താൻ ഒരേ ആയുധമാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും അതിനു സ്ഥിരീകരണമില്ലെന്നും സഞ്ജയ് കുമാർ പറഞ്ഞു. ഫോറൻസിക് ലബോറട്ടറിയിൽനിന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടില്ല. കേസിലെ വിശദമായ അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥർ ബംഗളൂരിലേക്കു പോകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് കർണാടക എസ്എടിയാണ് വാഗ്‌മറയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

അതിനിടെ, കേസിലെ മറ്റു പ്രതികളെന്നു സംശയിക്കുന്നവർക്കൊപ്പം വാഗ്‌മറയെയും ചോദ്യംചെയ്യണമെന്ന് ഗോവിന്ദ് പൻസാരയുടെ മരുമകൾ മേഘാ പൻസാരെ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ്ചെയ്യാൻ മഹാരാഷ് ട്ര സർക്കാർ താത്പര്യം കാട്ടുന്നില്ലെന്നും അവർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.