കേജരിവാളിന്‍റെ സമരം ഏഴാം ദിവസം
കേജരിവാളിന്‍റെ സമരം ഏഴാം ദിവസം
Sunday, June 17, 2018 1:34 AM IST
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന അസാധാരണ സമരം ഏഴാം ദിവസത്തിലേക്കു കടന്നു.

വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്നങ്ങളിൽ ഡൽഹി ജനത വീർപ്പുമുട്ടുന്നതിനിടെയാണു അധികാരത്തർക്കത്തിന്‍റെ പിടിവാശികളിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്.

ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലിന്‍റെ വസതിയിലെ സ്വീകരണമുറിയിലാണു കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ, വികസനകാര്യ മന്ത്രി ഗോപാൽ റായി എന്നിവർ കുത്തിയിരിപ്പു സമരം നടത്തുന്നത്. ഡൽഹിക്കു പൂർണ സംസ്ഥാന പദവി വേണമെന്ന വിഷയത്തിൽ സംസ്ഥാനത്തെ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുമെന്നു കേജരിവാൾ ഇന്നലെ പ്രഖ്യാപിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിലൂടെ തത്വത്തിൽ ഡൽഹിയിൽ രാഷ്‌ട്രപതിഭരണമാണു നടക്കുന്നതെന്നു കേജരിവാൾ ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തുന്നത്.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽനിന്നും ഐഎഎസ് ഉദ്യോഗസ്ഥർ വിട്ടു നിന്നുവെന്നും കേജരിവാൾ ആരോപിച്ചു.

അതിനിടെ ബലംപ്രയോഗിച്ചു തങ്ങളെ ലഫ്. ഗവർണറുടെ വസതിയിൽനിന്ന് ഇറക്കി വിട്ടാൽ വെള്ളം കുടിക്കുന്നത് പോലും അവസാനിപ്പിച്ച് കടുത്ത സമരമുറകളിലേക്കു കടക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നറിയിപ്പു നൽകി. സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും ലഫ്. ഗവർണർ ഒരു നടപടിയും എടുക്കാത്തത് അദ്ഭുതപ്പെടുത്തുന്നു എന്നായിരുന്നു കേജരിവാളിന്‍റെ പ്രതികരണം.

കേജരിവാളിന് വ്യാപക പിന്തുണ


ബിജെപിയേയും മോദിയെയും പരാജയപ്പെടുത്തിയതിനുള്ള പ്രതികാര നടപടികളാണ് കേജരിവാളിനുനേരേ നടക്കുന്നതെന്നു ബിജെപിയിലെ വിമത നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. ബിജെപി നേതാവും എംപിയുമായ ശത്രുഘ്നൻ സിൻഹ കേജരിവാളിന് എല്ലാവിധ പിന്തുണയും ഉറപ്പു നൽകി.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ, പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് നേതാവ് കേന്ദ്ര സർക്കാരിന്‍റെ നടപടികളെ കുറ്റപ്പെടുത്തി.

ലഫ്.ഗവർണറുടെ ഓഫീസ് ഉപയോഗപ്പെടുത്തി ഡൽഹി സർക്കാരിന്‍റെ ഭരണഘടനാപരമായ കടമകൾ നിർവഹിക്കുന്നതിന് തടസം ഉയർത്തുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. കഴിഞ്ഞ 20 വർഷമായി ഡൽഹി ഭരിക്കാൻ കഴിയാത്തതിലുള്ള അമർഷം ബിജെപി ഡൽഹിയിലെ ജനങ്ങളോടു തീർക്കുകയാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവർ കേജരിവാൾ വിഷയം സംസാരിക്കാൻ ലെഫ്. ഗവർണറുമായി കൂടിക്കാഴ്ചയ്ക്കു സമയം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഒൻപതിനാണ് ഇവർ കൂടിക്കാഴ്ചയ്ക്കു സമയം ആവശ്യപ്പെട്ടിരുന്നത്.

കുറ്റപ്പെടുത്തി ഷീലാ ദീക്ഷിത്

ജോലി ചെയ്യാതിരിക്കാനുള്ള അടവാണ് കേജരിവാളിന്‍റെയും മന്ത്രിമാരുടെയും സമരമെന്നാണ് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിത് കുറ്റപ്പെടുത്തിയത്. തലസ്ഥാനത്തെ ജനങ്ങൾ പലവിധ വിഷമങ്ങളിൽ പെട്ടു നട്ടം തിരിയുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഇങ്ങനെ സമരം നടത്തുന്നത് പൂർണമായും തെറ്റാണെന്നും അവർ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.